വിശാഖപട്ടണത്ത് വാതകചോർച്ച മൂലം 11 പേരുടെ മരണത്തിനിടയാക്കിയ എൽജി പോളിമർ പ്ലാന്റ് നിയമവ്യവസ്ഥകൾ പാലിക്കാത്തതിനാൽ 50 കോടി രൂപ പിഴ വിധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം.എൽജി പോളിമർ പ്ലാന്റ് അധികൃതർ ഉൽപാദന അളവ് കൂട്ടാനുള്ള അപേക്ഷ കഴിഞ്ഞ മാർച്ച് 17ന് കേന്ദ്ര സർക്കാരിനു മുന്നിൽ സമർപ്പിച്ചിരുന്നു. എന്നാൽ, അപേക്ഷയിൽ കേന്ദ്ര സർക്കാർ തീരുമാനം എടുക്കുന്നതിനു മുൻപേ, അംഗീകാരം ലഭിക്കാതെ തന്നെ കമ്പനി അധികൃതർ ഉത്പാദനം കൂട്ടി.
അംഗീകാരമില്ലാതെ ഉൽപാദനം കൂടിയതോടെ പരിസ്ഥിതി നിയമവ്യവസ്ഥകളും ലംഘിക്കപ്പെട്ടതായി പരിസ്ഥിതിമന്ത്രാലയം കണ്ടെത്തി. ഇതോടെ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ കമ്പനിക്ക് 50 കോടി രൂപ പിഴ വിധിക്കുകയായിരുന്നു. സംഭവത്തിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ട്രൈബ്യൂണൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post