എം.എം നരവനെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം പുകയുന്നു.സംയുക്ത യുദ്ധവിഭാഗങ്ങളെ അതിർത്തിയിൽ വിന്യസിക്കാൻ തീരുമാനിച്ചുവെന്ന് കരസേനാ മേധാവി എം.എം നരവനെ പ്രഖ്യാപിച്ചു.വർധിച്ചു വരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ ഈ തീരുമാനം.
അപ്രതീക്ഷിതമായി യുദ്ധമുണ്ടായാൽ ഒരു രാജ്യത്തിന് ഏറ്റവും ഫലപ്രദമായ മേൽക്കൈ നൽകുന്നതാണ് സംയുക്ത വിഭാഗങ്ങൾ.ടാങ്കുകൾ, ഹെവി ആർട്ടിലറി, ഇൻഫൻട്രി, ലോജിസ്റ്റിക്സ് തുടങ്ങി ഒരു യുദ്ധത്തിന് വേണ്ടി സർവസജ്ജമായ ഇരിക്കുന്ന സൈനിക വിഭാഗത്തെയാണ് ഐബിജി അഥവാ ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് എന്നർത്ഥമാക്കുന്നത്. ഉത്തരവു കിട്ടിയാൽ നിമിഷനേരം കൊണ്ട് ഒരു പ്രദേശം തന്നെ ഭസ്മീകരിച്ചു കളയാനുള്ളത്ര പ്രഹരശേഷിയുണ്ടാകും ഒരു ഐബിജിയ്ക്ക്.സൈന്യത്തിലെ ഐജിബിയുടെ പ്രവർത്തനക്ഷമത പരിശോധിക്കുകയാണ് ഈ നീക്കത്തിന്റെ ഉദ്ദേശ്യം എന്നാണ് കരസേനാ മേധാവി വ്യക്തമാക്കുന്നത്.പക്ഷേ, വർധിച്ചു വരുന്ന ഭീകരപ്രവർത്തനങ്ങളും ആക്രമണങ്ങളും സൈന്യത്തെ ഇങ്ങനെ ഒരു മുൻകരുതൽ നടപടിക്ക് പ്രേരിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ-പാക് അതിർത്തിക്കപ്പുറത്ത് മുന്നൂറോളം തീവ്രവാദികൾ നുഴഞ്ഞുകയറാൻ തക്കം പാർത്തു നിൽക്കുന്നുവെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
Discussion about this post