കൊച്ചി: ബിഎസ്എന്‍എല്‍ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന് പിന്നാലെ രഹന ഫാത്തിമക്ക് മറ്റൊരു തിരിച്ചടി. രെഹ്ന ഫാത്തിമ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്ന പരാതിയുമായി ബിജെപി ദേശീയ സമിതി അംഗം ബി രാധാകൃഷ്ണ മേനോന് രംഗത്ത്. ഒരു കേസിന്റെ ജാമ്യത്തില്‍ കഴിയുമ്പോള്‍ ഒരു തരത്തിലും മതവികാരം വ്രണപ്പെടുത്താന്‍ പാടില്ല എന്ന വ്യവസ്ഥയാണ് രെഹ്ന ഫാത്തിമ ലംഘിച്ചതെന്ന് അഡ്വക്കേറ്റ് ബി രാധാകൃഷ്ണ മേനോനാണ് ഹൈക്കോടതിയില്‍ പെറ്റിഷന്‍ നല്‍കിയിരിക്കുന്നത്.
‘ഗോമാതാ ഉലര്‍ത്ത്’ എന്ന പേരില്‍ പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിക്കുകയും പശുവിറച്ചി പാകം ചെയ്തതിലൂടെ ഹൈന്ദവ വികാരത്തെ വീണ്ടും മുറിപ്പെടുത്തിയെന്നാണ് പരാതി. ഇതോടെ ഹൈക്കോടതി രഹനക്ക് അനുവദിച്ചിരിക്കുന്ന ജാമ്യം റദ്ദാക്കുമെന്നാണ് സൂചന.
അതേസമയം ഇന്നലെ രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്ന് ബിഎസ്എന്‍എല്‍ പിരിച്ചു വിട്ടിരുന്നു. എന്നാല്‍ ശബരിമലയില്‍ ആചാര ലംഘനം നടത്തിയതിനു മാത്രമല്ല, ഇവര്‍ക്കെതിരെ സഹപ്രവര്‍ത്തകര്‍ പോലും തിരിഞ്ഞതായാണ് സൂചന. ഇവരുടെ ചില വിഡിയോകളും ഫോട്ടോകളും സഹപ്രവര്‍ത്തകര്‍ക്ക് അലോസരമുണ്ടാക്കിയെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയരുന്നുണ്ട്. ബിഎസ്എന്‍എല്‍ ന്റെ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടില്‍ രഹനക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ശുപാര്‍ശ എന്ന് രെഹ്ന തന്നെ വെളിപ്പെടുത്തിയിരുന്നു. ഇവരെ ജോലിയില്‍ നിന്നും ‘കംപൽസറി റിട്ടയർമെന്റ്’ ചെയ്യാന്‍ ബിഎസ്എൻഎൽ എറണാകുളം ഡിജിഎം ഇമ്മീഡിയറ്റ് എഫെക്റ്റില്‍ ഓഡര്‍ ചെയ്യുകയായിരുന്നു.
Discussion about this post