തിരുവനന്തപുരം : കോവിഡ്-19 മഹാമാരിയുടെ പ്രതിരോധാർത്ഥ ലോക്ഡൗൺ കേന്ദ്രസർക്കാർ നാലാം ഘട്ടത്തിലേക്കു നീട്ടിയതോടെ, അതിനനുസരിച്ചുള്ള സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ ഇന്ന് പ്രഖ്യാപിക്കും.ഏതൊക്കെ മേഖലകളിലാണ് ഇളവുകൾ ഉള്ളതെന്ന് കേരള സർക്കാർ ഇന്ന് വെളിപ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
ബസ് സർവീസ് തുടങ്ങുമോയെന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കും. അന്തർജില്ലാ,അന്തർസംസ്ഥാന യാത്രകൾ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.ബ്യൂട്ടിപാർലർ, ബാർബർ ഷോപ്പുകൾ എന്നിവയുടെ കാര്യം കേന്ദ്രസർക്കാർ ഇന്നലെ ഇറക്കിയ നിർദേശങ്ങളിൽ പറയുന്നില്ല.രോഗബാധിതർ കൂടുതലുള്ള കണ്ടെയ്‌ൻമെന്റ് മേഖലകളിൽ അത്യാവശ്യ സേവനങ്ങൾ മാത്രമേ പാടുകയുള്ളൂയെന്നും, ഈ മേഖലയിൽ നിന്നും അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം കർശന നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും എന്നും കേന്ദ്രം എടുത്തു പറഞ്ഞിട്ടുണ്ട്.
Discussion about this post