ഒഡീഷയിൽ ചുഴലിക്കാറ്റിൽ വീട് തകർന്ന് രണ്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. തീരദേശ ജില്ലയായ ഒഡീഷയിലെ ഭദ്രകിലാണ് കാറ്റ് ശക്തമായ വീശിയത്.ഭദ്രകിലെ കന്നട ഗ്രാമത്തിലെ കർഷകനായ ബലറാംദാസിന്റെ കുഞ്ഞാണ് മണ്ണു കൊണ്ടുണ്ടാക്കിയ വീട് ഇടിഞ്ഞു വീണു മരിച്ചത്.
ഒഡീഷയിൽ ഇന്നലെ രാത്രി മുതൽ ശക്തമായ കാറ്റും മഴയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒഡീഷ തീരങ്ങളിൽ ഉംപുൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണ്.നിരവധി വലിയ മരങ്ങൾ വേരോടു കൂടി പിഴുതെറിയപ്പെട്ടു.1999 മുതൽ ഉണ്ടായതിൽ ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റാണ് ഉംപുൻ. പശ്ചിമബംഗാളിലെ ദിഗ്യ്ക്കും ബംഗ്ലാദേശിലെ ഹാതിയ ദ്വീപിനും ഇടയ്ക്കുള്ള പ്രദേശത്ത് ബുധനാഴ്ചയോടുകൂടി കാറ്റ് അതിശക്തമായി വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വെളിപ്പെടുത്തിയത്
Discussion about this post