Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

”സ്‌ക്രിപ്റ്റ് എഴുതാനെന്ന് പറഞ്ഞാണ് അവര്‍ മകളെ കൊണ്ടു പോയത്, അവള്‍ ആത്മഹത്യ ചെയ്യില്ല”: വെളിപ്പെടുത്തലുമായി അഞ്ജനയുടെ അമ്മ

by Brave India Desk
May 22, 2020, 03:22 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കാസര്‍കോഡ്: മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന അഞ്ജനയുടെ അമ്മ. മകളുടേത് കൊലപാതകമാണെന്നും അവള്‍ ആത്മഹത്യചെയ്യില്ലെന്നും അമ്മ മിനി വെളിപ്പെടുത്തി മരണത്തിന്റെ തലേ ദിവസം വിളിച്ച് ഗോവയില്‍ നിന്ന് നാട്ടിലെത്തി കുടുംബത്തോടൊപ്പം ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും അമ്മ പറഞ്ഞു. കാസര്‍കോട് നീലേശ്വരം സ്വദേശിനിയും ബ്രണ്ണന്‍കോളജ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന ഗോവയില്‍ മരണപ്പെട്ട സംഭവത്തില്‍ ഇടത് തീവ്ര സംഘടനാ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തിന് പിറകെയാണ് അമ്മയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മിനി പോലിസില്‍ പരാതി നല്‍കിയിരുന്നു.

സ്‌ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് അവര്‍ മകളെ കൊണ്ടുപോയതെന്ന് മിനി വെളിപ്പെടുത്തി. ഒരിക്കലും അവള്‍ ആത്മഹത്യ ചെയ്യില്ല. അവള്‍ അത്രയ്ക്ക് തന്റേടിയായിരുന്നു. അത്രയ്ക്ക് മിടുക്കിയായിരുന്നു. വലിയ സ്വപ്നങ്ങളുണ്ടായിരുന്നു എന്റെ മകള്‍ക്ക്. പക്ഷെ അവരുടെ ചതിക്കുഴിയില്‍ എന്റെ മകള്‍പ്പെട്ടുപോയി. മരണത്തിന്റെ തലേദിവസം മകള്‍വിളിച്ചിരുന്നുവെന്നും വീട്ടിലെ വിശേഷമെല്ലാം അന്വേഷിച്ചാണ് ഫോണ്‍ കട്ട് ചെയ്തതെന്നും മിനി പറഞ്ഞു. മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം .ഇനി ഒരമ്മയ്ക്കും ഈ വേദന വരാന്‍ പാടില്ലെന്നും അമ്മ മിനി പറയുന്നു.

Stories you may like

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ഐഎഎസുകാരിയാവാന്‍ മോഹിച്ച അഞ്ജന എത്തിപ്പെട്ടത് നിഗൂഡസംഘത്തിന്റെ വലയിലെന്നും അമ്മ പറഞ്ഞു. കാസര്‍കോട് നീലേശ്വരം സ്വദേശിനി അജ്ഞന കഴിഞ്ഞ മേയ് 13ന് രാത്രി മരിച്ചതായാണ് കൂടെയുണ്ടായിരുന്നവര്‍ അമ്മയെ വിളിച്ചറിയിച്ചത്. മകള്‍ മരിച്ചതല്ലെന്നും അവളെ കൊന്നതാണെന്നും ബന്ധുക്കള്‍ പറയുന്നു.
ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് നഷ്ടപ്പെട്ടതോടെ അമ്മ മിനിയുടെ തണലിലാണ് മൂന്ന് മക്കളടങ്ങുന്ന കുടുംബം കഴിഞ്ഞത്. എസ് എസ്എല്‍സിക്ക് മുഴുവന്‍ എപ്ലസും പ്രിഡഗ്രിക്ക് സയന്‍സ് വിഷയത്തില്‍ 90 ശതമാനം മാര്‍ക്കും വാങ്ങി ജയിച്ച അഞ്ജന ഐഎഎസ് മോഹത്തോടെയാണ് തുടര്‍ പഠനത്തിനായി ബ്രണ്ണന്‍ കോളജ് തിരഞ്ഞെടുത്തത്. മകളെ കാണാതായതോടെ കാസര്‍കോട് ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ അമ്മ നല്‍കിയ പരാതി കോടതിയിലെത്തിയതോടെ മുന്‍നക്‌സല്‍ നേതാവ് കെ.അജിതയുടെ മകള്‍ ഗാര്‍ഗിയുടെ കൂടെ അഞജനയെ വിട്ടയച്ചു. കോഴിക്കോട് താമസിച്ചുവരികയായിരുന്ന അഞ്ജന ലോക്ഡൗണിന് മുന്‍പ് ഏതാനും സുഹൃ്ത്തുക്കളുടെ കൂടെ ഗോവയിലേക്ക് കടന്നു. ഗോവയിലെത്തിയ ശേഷം കൂട്ടുകാര്‍ ശരിയല്ലെന്നും നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയണമെന്നും വീട്ടുകാരെ വിളിച്ചറിയിച്ചതിന്റെ പിറ്റേന്നാണ് അഞ്ജന മരിച്ചതായി വിവരം ലഭിച്ചത്.

ഈ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍കൂടി സമാന രീതിയില്‍ ഇവിടെ കൊല്ലപ്പെട്ടതായും മിനി പറയുന്നു. ചില അര്‍ബന്‍നക്‌സല്‍, മതമൗലികവാദ സംഘടന അംഗങ്ങള്‍ എന്നിവര്‍ ആസൂത്രിതമായി പെണ്‍ കുട്ടികളെ വലയിലാക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇവരുടെ വലയില്‍ അകപ്പെട്ട അവസാന കണ്ണിയാണ് അഞ്ജന എന്നാണ് ആരോപണം. അതേസമയം അഞ്ജനയുടെ മരണത്തിനുത്തരവാദി വീട്ടുകാരാണെന്ന പ്രചരണം ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തുന്നുവെന്നും ആരോപണുമുണ്ട്.

Tags:
Share8TweetSendShare

Latest stories from this section

സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

സരോവരം ബയോപാർക്കിൽ 40 സിസിടിവികൾ, തകർന്ന ഇരിപ്പിടങ്ങളടക്കം നവീകരിക്കും; മുഖംമിനുക്കൽ അവസാനഘട്ടത്തിൽ

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചാരമാക്കും: ‘സഖാവ് പിണറായി വിജയനിൽ’ നിന്ന് ഭീഷണി

ആശ്വാസം; 71 ജീവൻരക്ഷാ മരുന്നുകളുടെ വില പിടിച്ചുനിർത്തി കേന്ദ്രസർക്കാർ

Discussion about this post

Latest News

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

ഇന്ത്യ മത്സരത്തിൽ തോറ്റത് ആ കാരണം കൊണ്ടാണ്, അവിടെ ഞാൻ പ്രതീക്ഷിച്ചതിന് വിപരീതം; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

എന്തുകൊണ്ട് ബുംറ ഇല്ലാതെ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നു? ഈ കണക്കിലുണ്ട് ഉത്തരങ്ങൾ എല്ലാം; ഇനി ആ പേരിൽ ട്രോളാൻ നിൽക്കരുത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies