ഡല്‍ഹി: ‘വാഹന സ്ക്രാപ് നയം’ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ലോകത്തെ ഏറ്റവും വലിയ വാഹന ഉപയോഗ ഹബ്ബായി ഇന്ത്യയെ ഉയര്‍ത്താനുള്ള ആദ്യപടിയായിട്ടാണിത്. പുതിയ സ്ക്രാപ് നയത്തിലൂടെ പഴയ കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവ പൊളിച്ച് നീക്കും. കാലാവധി കഴിഞ്ഞവയാണ് ഇങ്ങനെ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങള്‍ പൊളിക്കാനായി റീസൈക്കിള്‍ കേന്ദ്രങ്ങള്‍ തുറമുഖങ്ങളുടെ അരികില്‍ സ്ഥാപിക്കും. രാജ്യത്തെ തുറമുഖങ്ങളുടെ ആഴം പതിനെട്ട് മീറ്ററായി വര്‍ദ്ധിപ്പിക്കും. റീസൈക്കിള്‍ ചെയ്ത് ലഭിക്കുന്ന ആക്രി സാധനങ്ങള്‍ വാഹന വ്യവസായത്തില്‍ പുത്തന്‍ കാറുകള്‍, ബസുകള്‍, ലോറികള്‍ ഒക്കെ നിര്‍മ്മിക്കാന്‍ ഉപയോഗിക്കും. ഇതുകൊണ്ട് നിലവിലുള്ളതിനെക്കാള്‍ വാഹന ഉല്പാദ ചിലവ് കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് വര്‍ഷത്തിനകം ഇന്ത്യയെ വാഹന നിര്‍മ്മാണ ഹബ്ബാക്കി മാറ്റും. പൂനയിലെ എംഐറ്റി എഡിറ്ററി സര്‍വ്വകലാശാലയിലെ മീറ്റിംഗില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പ്രസ്താവിച്ചത്. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേ മന്ത്രാലയം 2019 ഒക്ടോബറില്‍ പുറത്തിറങ്ങിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഈ തീരുമാനം. എന്നാല്‍ ഇനിയും ഏറെ കടമ്പകള്‍ ഇതിനായി കടക്കാനുണ്ടെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.
Discussion about this post