വാറംഗൽ : തെലുങ്കാനയിൽ 9 പേർ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസിന്റെ കണ്ടെത്തൽ.തെലുങ്കാനയിലെ 3 കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ 9 പേരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.എന്നാൽ, പിന്നീടുള്ള അന്വേഷണത്തിൽ ശീതള പാനിയത്തിൽ വിഷം കലർത്തി എല്ലാവരെയും കൊന്നതാണെന്ന് കണ്ടെത്തുകയായിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്‌ത ബീഹാർ സ്വദേശി സഞ്ജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട മക്‌സൂദിന്റെ വീട്ടിൽ വ്യാഴാഴ്ച ഒരു സൽക്കാരം നടന്നിരുന്നു ആ പരിപാടിക്കിടയിലാണ് സഞ്ജയ് കുമാർ ശീതള പാനിയത്തിൽ വിഷം കലർത്തിയത്.സഞ്ജയ് കുമാറിന് മക്‌സൂദിന്റെ മകളുമായി അടുപ്പമുണ്ടായിരുന്നു.ഈ ബന്ധം തകർന്ന വൈരാഗ്യമാണ് ആ കുടുംബത്തിന്റെ കൊലപാതകത്തിലേക്ക് സഞ്ജയ് കുമാറിനെ നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.മക്‌സൂദ് തെലുങ്കാനയിലെ ചണച്ചാക്ക് നിർമാണ കമ്പനിയിലെ തൊഴിലാളിയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനു സഞ്ജയ് കുമാറിനെ സഹായിച്ച മോഹനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post