കാസര്‍ഗോഡ്: ഗോവയിൽ കാസർഗോഡ് സ്വദേശിനിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അര്‍ബന്‍ നക്സലുകള്‍ നിരന്തരം നുണപറയുകയാണെന്ന് റിപ്പോർട്ട്. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിനിയുമായ അഞ്ജന ഹരീഷിനെതിരായ പീഡനശ്രമം സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നില്ലെന്ന് ഗോവ പൊലീസ് പറഞ്ഞു.
മരണത്തിന് ശേഷം ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞതായാണ് ഗാര്‍ഗിയും സുല്‍ഫത്തും ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ പറയുന്നത്. അഞ്ജന ആവശ്യപ്പെട്ടതു കൊണ്ടാണ് സംഭവമുണ്ടായപ്പോള്‍ പൊലീസിനെ അറിയിക്കാതിരുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു.
ഒരു സ്വകാര്യ ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ പീഡന ശ്രമത്തെപ്പറ്റി ലീഗല്‍ കസ്റ്റോഡിയനായ ഗാര്‍ഗ്ഗി അറിഞ്ഞിട്ടുണ്ടോയെന്ന് ചോദ്യമുയര്‍ന്നു. ”ഹാ….എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു… ഞാന്‍ എന്നും വിളിച്ച് സംസാരിക്കാറുള്ള കുട്ടിയാണ്. പീഡനശ്രമം എങ്ങനെയാണ് ഉണ്ടായതെന്നും എങ്ങനെയാണ് അവര്‍ ക്ളോസ് ചെയ്തത് എന്നും എനിക്ക് നന്നായി അറിയാം”. എന്നായിരുന്നു ഗാര്‍ഗിയുടെ പ്രതികരണം.
ഇതോടെ ഇത് ബ്രേക്ക് ത്രൂ ആണെന്ന് അവതാരകന് ചൂണ്ടിക്കാട്ടി. എന്ത് ബ്രെയ്ക്ക് ത്രൂ എന്നാണ് പറയുന്നതെന്ന് ചോദിച്ച് ഇതിനെതിരെ ഗാര്‍ഗി രംഗത്തെത്തി. പീഡന ശ്രമം നടത്തിയ ആള് ഞങ്ങളുടെ കൂട്ടത്തില്‍പ്പട്ട ആരും അല്ലെന്നും മരണത്തിന് ശേഷം പൊലീസിനെ അറിയിച്ചെന്നും ആയിരുന്നു ഗാര്‍ഗിയുടെ അവകാശവാദം.
ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്കിയ അഭിമുഖത്തിലാണ് നോര്‍ത്ത് ഗോവ എസ്പി ഉത്കൃഷ്ട് പ്രസൂണ്‍ ഈ വാദം തള്ളിയത്. പീഡനശ്രമം ഉണ്ടായതായി സുഹൃത്തുക്കൾ പറഞ്ഞിട്ടില്ലെന്ന് എസ്പി വ്യക്തമാക്കി.
Discussion about this post