ഇന്ത്യ നേരിടുന്നത് കഴിഞ്ഞ 27 വർഷത്തിനിടയിൽ സംഭവിച്ച ഏറ്റവും രൂക്ഷമായ വെട്ടുകിളി ആക്രമണമെന്ന് വെളിപ്പെടുത്തി ഔദ്യോഗിക വൃത്തങ്ങൾ.കിലോമീറ്ററോളം നീളമുള്ള വെട്ടുകിളികളുടെ വ്യൂഹങ്ങളാണ് മധ്യ, പടിഞ്ഞാറൻ ഇന്ത്യയെ കൂട്ടത്തോടെ ആക്രമിച്ചു കൊണ്ടിരിക്കുന്നത്.പ്രതിരോധിക്കാൻ സാധിക്കുന്നതിനു മുൻപേ ഏക്കർ കണക്കിന് കൃഷി വിഭവങ്ങളാണ് ഇവറ്റകൾ നശിപ്പിക്കുന്നത്.
കോവിഡ് മഹാമാരിയുടെ വ്യാപനത്തിൽ പുറത്തിറങ്ങാൻ ആളുകൾ മടിക്കുന്നതിനും, ഇറങ്ങുന്നവർക്കു മേൽ തന്നെ ലോക്ഡൗണിന്റെ കർശന നിയന്ത്രണങ്ങളുള്ളതിനും ഇടയിലെ ദുർഘട ഈ സന്ദർഭത്തിൽ നടക്കുന്ന ഈ ആക്രമണം പ്രതിരോധം ഏറെക്കുറെ അസാധ്യമാക്കിത്തീർത്തിട്ടുണ്ട്.തീയും കീടനാശിനികളും, മറ്റു രാസവസ്തുക്കളും മുതൽ വാടകയ്ക്കെടുത്ത കൂറ്റൻ സ്പീക്കറുകൾ കൊണ്ട് ശബ്ദമുണ്ടാക്കിയടക്കം പാവപ്പെട്ട കർഷകർ പ്രതിരോധം തീർക്കുകയാണ്.ഉത്തർപ്രദേശിലും ബീഹാറിലും മഹാരാഷ്ട്രയിലും വെട്ടുകിളികൾ വൻ കൃഷിനാശമാണ് വിതച്ചിരിക്കുന്നത്.ആദ്യഘട്ട ആക്രമണം കഴിഞ്ഞ് രണ്ടാംഘട്ട ആക്രമണത്തിന് തയ്യാറെടുക്കുകയാണ് രാജസ്ഥാനിപ്പോൾ.22 ജില്ലകളിൽ ബാധിക്കപ്പെട്ട വെട്ടുക്കിളി ആക്രമണം പ്രതിരോധിക്കാൻ ഡ്രോണുകൾ വരെ രംഗത്തിറക്കിയിട്ടുണ്ട് രാജസ്ഥാൻ കൃഷിവകുപ്പ്.
Discussion about this post