പഞ്ചാബിലെ സാഹിബ്‌സാദ അജിത്സിങ് നഗറിൽ വെച്ച് 18 കോടിയുടെ ഹെറോയിനുമായി ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുപയോഗിച്ച് മയക്കുമരുന്ന് വിതരണ ശൃംഗലയിലെ പ്രധാന കണ്ണിയായ നൈജീരിയൻ വംശജൻ ഡേവിഡിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഛജ്ജുമജ്‌റ ഗ്രാമത്തിൽ വെച്ച് പോലീസ് വാഹനങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് കാറിൽ വന്ന രണ്ടു പേർ രക്ഷപ്പെടാൻ ശ്രമിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ പോലീസ് ഉടൻ തന്നെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പഞ്ചാബിലും ചണ്ഡീഗഡിലും ഹരിയാനയിലുമാണ് ഇവർ പ്രധാനമായും മയക്കുമരുന്നു വിതരണം നടത്താറുള്ളതെന്ന് പോലീസ് പറഞ്ഞു.
Discussion about this post