തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രണ്ടരമാസത്തിലേറെയായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയിരുന്ന പ്രതിദിന വാർത്താ സമ്മേളനം ഉപേക്ഷിക്കുന്നപ. പ്രധാന പ്രഖ്യാപനങ്ങളുണ്ടെങ്കില്‍ മാത്രം വാർത്തസമ്മേളനം നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.
കഴിഞ്ഞ രണ്ടു ദിവസം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടായിരുന്നില്ല. സ്പ്രിംക്ലര്‍ അടക്കമുള്ള ഡേറ്റാ വിവാദം അടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് വാർത്താസമ്മേളനം ഉപേക്ഷിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
അതേസമയം പ്രവാസികളുടെ വരവു തുടരുന്നതിനാല്‍ ജൂലായ് പകുതിവരെ രോഗവ്യാപന തോത് ഉയരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
.
Discussion about this post