ഡല്‍ഹി: മുതിര്‍ന്ന കോൺഗ്രസ്സ് നേതാവും പാര്‍ട്ടി വക്താവുമായ സഞ്ജയ് ഝായെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് നീക്കി. അധ്യക്ഷ സോണിയ ഗാന്ധിയാണ് അദ്ദേഹത്തെ നീക്കം ചെയ്തത്. രാഷ്ട്രീയം മാറ്റി വച്ച് രാഷ്ട്രത്തോടൊപ്പം നില്‍ക്കണമെന്ന് ഇന്ത്യാ-ചൈനാ സംഘര്‍ഷ വിഷയത്തില്‍ ട്വീറ്റ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് പാര്‍ട്ടി നടപടി ഉണ്ടായത്. തുടര്‍ന്ന് അഭിഷേക് ദത്തിനേയും സാധന ഭാരതിയെയും പുതിയ ദേശീയ മാധ്യമ പാനലിസ്റ്റുകളായി കോണ്‍ഗ്രസ് അധ്യക്ഷ നിയമിച്ചു.
‘ചൈനയുടെ അപകടകരമായ ആക്രമണത്തോട് പ്രതികരിക്കുന്നതിന് ഇന്ത്യയ്ക്കുള്ളില്‍ വലിയ പക്വതയുള്ള രാഷ്ട്രീയ സമവായത്തിനുള്ള സമയമാണിത്. നമ്മുടെ കോണ്‍ഗ്രസ് / യുപിഎ സര്‍ക്കാരിനെതിരെ മോദി മുന്‍കാലങ്ങളില്‍ നിരവധി ആരോപണങ്ങള്‍ നടത്തിയത് എനിക്ക് പ്രശ്നമല്ല. നാം എഴുന്നേല്‍ക്കണം. നമുക്ക് വ്യത്യസ്തമായിരിക്കാം. നമുക്ക് ഒന്നായിരിക്കാം.’ ഇങ്ങനെയായിരുന്നു സഞ്ജയ് യുടെ ട്വീറ്റ്. ഇതിനു പിന്നാലെയായിരുന്നു സ്ഥാന ചലനം.
കൂടാതെ കഴിഞ്ഞയാഴ്ച പാര്‍ട്ടിയെ വിമര്‍ശിച്ച് സഞ്ജയ് ഝാ ഒരു പത്രത്തില്‍ ലേഖനമെഴുതിയുരുന്നു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളിലെ അലസതയാണ് സഞ്ജയ് ഝാ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്. പാര്‍ട്ടിയെ ഉണര്‍ത്തുന്നതിനും അടിയന്തര സ്വഭാവത്തോടെ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും ഒരു ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടിയുടെ നിഷ്ക്രിയത്വം മനസ്സിലാക്കാന്‍ കഴിയാത്ത ധാരാളം പേര് പാര്‍ട്ടിയില്‍ ഉണ്ട്. പാര്‍ട്ടിയുടെ വേദനാജനകമായ ശിഥിലീകരണം കണ്ട് താന്‍ ഭയപ്പെടുന്നുവെന്നും അദ്ദേഹം തന്റെ ലേഖനത്തില്‍ കുറിച്ചിരുന്നു.
Discussion about this post