20 ഇന്ത്യൻ കമ്പനികൾ ചൈനീസ് ഹാക്കർമാരുടെ ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ.ചൈനീസ് ഹാക്കർമാർ ലക്ഷ്യമിടുന്ന കമ്പനികളിൽ ജിയോ,എയർടെൽ, എം ആർ എഫ് ടയേഴ്സ്, സൺ ഫാർമസ്യൂട്ടിക്കൽസ് എന്നീ കമ്പനികളും ഉൾപ്പെടുന്നുണ്ട്.ചൈനീസ് ഹാക്കർമാരുടെ രണ്ടു ഗ്രൂപ്പുകളായ ഘോസ്റ്റ് പാണ്ട, സ്റ്റോൺ പാണ്ട എന്നിവരാണ് ഇന്ത്യയെ പാഠം പഠിപ്പിക്കുന്നതിനായി ഇറങ്ങി തിരിച്ചിട്ടുള്ളത്. കമ്പനികളുടെ യശ്ശസ് തകർക്കുകയും രഹസ്യ വിവരങ്ങൾ ചോർത്തുകയുമാണ് ചൈനീസ് ഹാക്കർമാരുടെ പ്രധാന ലക്ഷ്യം.
സൈബർ സെക്യൂരിറ്റി കമ്പനിയായ സൈഫിർമ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്താനായത്. വിദേശകാര്യ മന്ത്രാലയത്തിന്റേയും പ്രതിരോധ മന്ത്രാലയത്തിന്റേയും സൈറ്റുകൾ ചൈനീസ് ഹാക്കർമാർ ലക്ഷ്യമിടുന്നുണ്ട്. ചാനലുകളായ ടൈംസ് ഓഫ് ഇന്ത്യ, റിപ്പബ്ലിക്ക് ടീവി, ഹിന്ദുസ്ഥാൻ ടൈംസ് എന്നിവയും ചൈനീസ് ഹാക്കർമാരുടെ നിരീക്ഷണത്തിലാണ്.
Discussion about this post