തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതി അതി രൂക്ഷമാകുന്നു. ഉറവിടം അറിയാത്ത കേസുകൾ കൂടിക്കൊണ്ടിരിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആറ് വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ 42 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ പത്തിലധികം പേരുടെയും ഉറവിടം വ്യക്തമല്ല. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരും. സെക്രട്ടേറിയേറ്റ് ഉള്‍പ്പെടയുള്ള സര്‍ക്കാര്‍ ഓഫീസുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 84 പേരാണ് ജില്ലയില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ 26 പേരെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആറ്റുകാല്‍ ( 70-ാം വാര്‍ഡ് ), കുരിയാത്തി ( 73-ാം വാര്‍ഡ് ), കളിപ്പാന്‍ കുളം ( 69-ാം വാര്‍ഡ് ), മണക്കാട് ( 72-ാം വാര്‍ഡ് ), ടാഗോര്‍ റോഡ് തൃക്കണ്ണാപുരം ( 48-ാം വാര്‍ഡ്), പുത്തന്‍പാലം വള്ളക്കടവ്( 88-ാം വാര്‍ഡ്) എന്നിവയാണ് ജില്ലാ കളക്ടര്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
Discussion about this post