ഡൽഹി: ഇന്ത്യാ-ചൈന അതിർത്തിയിൽ പ്രകോപനം തുടരുന്ന ചൈനയ്ക്ക് മൻ കി ബാതിൽ ശക്തമായ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യക്ക് അറിയാം.
ലഡാക്കില്‍ ഇന്ത്യയെ എതിര്‍ത്ത രാജ്യത്തിന് തക്കതായ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കീ ബാത്ത് പ്രസംഗത്തിലാണ് മോദി ചൈന വിഷയം ഉയര്‍ത്തിയത്.
എല്ലാ പ്രതിസന്ധികളും മറികടന്ന് ഇന്ത്യ ശക്തമായ രാജ്യമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കില്‍ രക്തസാക്ഷികളായ സൈനികര്‍ക്ക് മുമ്പില്‍ രാജ്യം പ്രണമിക്കുന്നു. അവരുടെ വീര്യം രാജ്യം എപ്പോഴും ഓര്‍മിക്കും. അതിര്‍ത്തിയിലെ സൈനികര്‍ രാജ്യത്തെ അപകടങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്നും മോദി പറഞ്ഞു. സൗഹൃദം എങ്ങനെ കാത്തു സൂക്ഷിക്കാമെന്ന് ഇന്ത്യക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ എല്ലാ ജനങ്ങളും മെയ്ക്ക് ഇൻ ഇന്ത്യക്ക് പിന്തുണ നൽകുന്നുണ്ട്. സ്വാശ്രയഭാരതം ഉണ്ടാക്കുന്നതിനാണ് എല്ലാവരുടെയും ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ മണ്ണില്‍ കണ്ണുവച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്നും ഇന്ത്യ-ചൈന സംഘര്‍ഷത്തെ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.
സൈനികരുടെ ത്യാഗം രാജ്യത്തിനാകെ പ്രചോദനമാണ്. പ്രതിരോധ രംഗത്തും സാങ്കേതിക രംഗത്തും ഇന്ത്യ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. അതിര്‍ത്തി സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബന്ധമാണ്. പ്രശ്‌നമുണ്ടാക്കാനാണ് ചില അയല്‍ക്കാര്‍ ശ്രമിക്കുന്നത്. വീരന്മാര്‍ കയ്യേറം അനുവദിക്കില്ല. കയ്യേറ്റം നടത്തുന്നവര്‍ക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് രാജ്യത്തിനറിയാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post