കൊച്ചി: വിവാദ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയോട് കൊച്ചിയിലെ ക്വാര്‍ട്ടേഴ്സ് ഒഴിയാനാവശ്യപ്പെട്ട് ബിഎസ്എൻഎല്‍. 30 ദിവസത്തിനകം ക്വാർട്ടേഴ്സിൽ നിന്ന് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികൾക്ക് മുന്നില് നഗ്നത പ്രദർശിപ്പിച്ചതിന്റെ പേരിലെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് ബി എസ് എൻ എല്ലിന്റെ നടപടി.
നിർബന്ധിത വിരമക്കിലിന് നേരത്തെ രഹ്നയ്ക്ക് നോട്ടീസ് നല്കിയിരുന്നു. ബി എസ് എൻ എൽ നിർബന്ധിത വിരമക്കലിന് നൽകിയ നോട്ടീസിൽ അപ്പീൽ നൽകിയിരിക്കെയാണ് ക്വാർട്ടേഴ്സ് ഒഴിയണമെന്ന നിർദേശിച്ചിരിക്കുന്നത്.
നഗ്‌നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച്, ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് രഹ്നാഫാത്തിമയിക്കെതിരായ കേസ്. പോക്‌സോ കേസുൾപ്പെടെ ജാമ്യം കിട്ടാത്ത വകുപ്പിലാണ് രഹ്നയ്ക്കെതിരെ കേസ്സെടുത്തത്.
ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.വി. അരുണ്‍ പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പോലീസ് രഹ്നയ്‌ക്കെതിരെ കേസെടുത്തത്. പോലീസ് സൈബര്‍ഡോമില്‍ നിന്നുള്ള നിര്‍ദേശപ്രകാരം കൊച്ചി സൗത്ത് പോലീസും രഹ്നയ്ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും ഉത്തരവിട്ടിരുന്നു.
എന്നാല്‍ തനിക്കെതിരായ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്നാണ് രഹ്നയുടെ വാദം. തന്നെ കേസില്‍ തെറ്റായി പ്രതിചേര്‍ത്തിരിക്കുകയാണന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
Discussion about this post