കോവിഡിനെ മറയാക്കി ഹോങ്കോങിലെ പ്രക്ഷോഭങ്ങൾ അടിച്ചമർത്തി ചൈന. ഹോങ്കോങിന്റെ രാഷ്ട്രീയ ഭാവിക്കും താൽപര്യങ്ങൾക്കും ഭീഷണിയാവുന്ന പുതിയ നിയമം ചൈന പാസ്സാക്കിയതിനെതിരെ പ്രതിഷേധിക്കാനിറങ്ങിയ ജനങ്ങളെ പോലീസ് വേട്ടയാടുകയാണ്.ഹോങ്കോങിനു മേൽ ചൈനയുടെ പരിപൂർണ്ണ നിയന്ത്രണം ഉറപ്പിക്കണമെന്നുള്ള കമ്യുണിസ്റ്റ് പാർട്ടി നേതാവ് ഷി ജിൻപിങ്ങിന്റെ നയമാണ് ഹോങ്കോങിൽ പുതിയ സുരക്ഷാ നിയമം പാസാക്കിയതിനു പിന്നിലുള്ളത്.
തെരുവിലിറങ്ങിയ മുന്നൂറിലധികം ആൾക്കാരെയാണ് ഇന്നലെ മാത്രം പോലീസ് അറസ്റ്റ് ചെയ്തത്.ഹോങ്കോങിൽ മുമ്പുണ്ടായിരുന്ന ജനാധിപത്യ രീതി നിലനിർത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെടുമ്പോൾ ഇവർക്കെതിരെ ‘ഭീകരവാദം’, ‘ വിധ്വംസനം’, ‘വിദേശ ഇടപെടൽ’ എന്നിവയെല്ലാം ആരോപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശ പ്രകാരം പോലീസ് ജനങ്ങളെ അടിച്ചമർത്തുകയാണ് ചെയ്യുന്നത്.
Discussion about this post