താജ്മഹൽ ഉൾപ്പെടെയുള്ള എല്ലാ ചരിത്രസ്മാരകങ്ങളും ജൂലൈ 6 മുതൽ തുറന്നു പ്രവർത്തിക്കാമെന്ന് കേന്ദ്രടൂറിസം മന്ത്രി പ്രഹ്ലാദ്സിംഗ് പട്ടേൽ.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് മാസത്തോളമായി അടച്ചിട്ടിരുന്ന എല്ലാ ചരിത്രസ്മാരകങ്ങളും തുറന്നു പ്രവർത്തിക്കാനുള്ള അനുവാദമാണ് കേന്ദ്രം നൽകിയിട്ടുള്ളത്.ഇതോടെ താജ്മഹലും, ചെങ്കോട്ടയുമടക്കം രാജ്യത്തുള്ള 3, 400 ഓളം ചരിത്ര സ്മാരകങ്ങളാണ് തുറന്നു പ്രവർത്തിക്കാൻ പോകുന്നത്.
ജൂൺ 8 മുതൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി മുമ്പ് പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള 820 ചരിത്ര സ്മാരകങ്ങൾ വിനോദസഞ്ചാരികൾക്ക് തുറന്നു കൊടുത്തിരുന്നു.എന്നാൽ,മഹാരാഷ്ട്ര,തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്നതിനാൽ അവിടുത്തെ സ്മാരകങ്ങൾ തുറന്നു പ്രവർത്തിച്ചിരുന്നില്ല.പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളും തുറന്നു പ്രവർത്തിക്കും.
Discussion about this post