കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി കൗണ്ടർ ജീവനക്കാരിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് സാമൂഹിക വ്യാപന ഭീഷണിയിൽ കൊച്ചി നഗരം. ഇതിനെ തുടർന്ന് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. മാർക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ നഗരത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിലെ എട്ട് ഡിവിഷനുകൾ അടച്ചു.
ഓട്ടോ ഡ്രൈവർക്ക് കൊവിഡ് സ്ഥിരകരിച്ചതിന് പിന്നാലെയാണ് ആലുവ മാർക്കറ്റ് അടച്ചത്. ഇയാളുടെ ഭാര്യക്കും മരുമകനും രോഗലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം എറണാകുളം ജില്ലയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 13 പേരിൽ ആറ് പേരുടെ രോഗ ഉറവിടം ഇനിയും കണ്ടെത്താനാവാത്തത് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. നിയന്ത്രിത മേഖലകളിലെ അതിർത്തികൾ പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. ഇവിടെ അവശ്യസർവ്വീസുകൾക്ക് മാത്രമാകും ഇളവുകൾ നൽകുക.
Discussion about this post