ന്യൂഡൽഹി : ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കോവിഡ് ചികിത്സാ സൗകര്യങ്ങളുള്ള സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ ഇന്ന് ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണറായ അനിൽ ബൈജാൽ ഉദ്ഘാടനം ചെയ്തു.ഡൽഹിയിലെ ഛത്തർപൂർ ഭാഗത്തുള്ള ഈ ആശുപത്രിയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായും പ്രതിരോധ മന്ത്രിയായ രാജ്നാഥ് സിംഗും സന്ദർശനം നടത്തിയി.സർദാർ പട്ടേൽ കോവിഡ് കെയർ സെന്ററിൽ ഒരേ സമയം 10,000 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്.
യുദ്ധകാലാടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ വെറും പത്തു ദിവസമെടുത്താണ് ഈ ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കിയത്. രൂക്ഷമല്ലാത്തതും പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തതുമായ രോഗികളെ ഈ ആശുപത്രിയിലെ ഐസൊലേഷൻ സെന്ററുകളിലേക്കായിരിക്കും ഇനിയെത്തിക്കുക. ഇൻഡോ -ടിബറ്റൻ ബോർഡർ പൊലീസിലെ ഡോക്ടർമാരും നേഴ്സുമാരും കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഈ ആശുപത്രിയുമായി സഹകരിക്കും.
Discussion about this post