ചെന്നൈ : ചെന്നൈ തീരത്തിനു സമീപം ബോട്ട് മറിഞ്ഞ് കുടുങ്ങിക്കിടന്ന ആറ് ശ്രീലങ്കൻ മീൻപിടിത്തക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡുകൾ രക്ഷിച്ചു.മോശമായ കാലാവസ്ഥയെ തുടർന്ന് 4 ദിവസമായി കടലിൽ ഒഴുകി നടന്നിരുന്നവരെയാണ് ഇന്ത്യൻ കോസ്റ്റ് മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിന്റെ സന്ദർഭോചിതമായ ഇടപെടൽ മൂലം രക്ഷിക്കാൻ കഴിഞ്ഞത്.ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു സംഭവം.
വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന ചരക്കു കപ്പലിലെ കോസ്റ്റ് ഗാർഡുകളാണ് കീഴ്മേൽ മറിഞ്ഞ നിലയിൽ ഒരു ബോട്ട് കണ്ടത്.ബോട്ടിന്റെ അറ്റത്ത് മനുഷ്യരേയും കണ്ടതോടെ കോസ്റ്റ്ഗാർഡുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.കോസ്റ്റ് കാർഡുകൾ രക്ഷിച്ച ആറുപേർ ശ്രീലങ്കയിലെ ട്രിങ്കോമാലിയിലുള്ളവരാണ്.ഇവരെ സുരക്ഷിമായി നാട്ടിലെത്തിക്കുന്നതിനായി ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈകമ്മീഷനെ വിവരമറിയിച്ചിട്ടുണ്ട്.
Discussion about this post