തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഐടി വകുപ്പിൽ ജോലി ലഭിക്കാൻ സമർപ്പിച്ചത് യുഎഇ എംബസ്സിയുടെ ഗുഡ് സർട്ടിഫിക്കറ്റ്. സാമ്പത്തിക തിരിമറി നടത്തിയ കുറ്റത്തിന് യുഎഇ കോൺസുലേറ്റിൽ നിന്നും സ്വപ്നയെ പുറത്താക്കിയിരുന്നു എന്നിരിക്കേ, പിരിച്ചുവിടപ്പെട്ട സ്വപ്നയുടെ കയ്യിലുള്ള ഗുഡ് സർട്ടിഫിക്കറ്റ് ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്.
ഐടി വകുപ്പിൽ ജോലി ലഭിക്കാൻ വേണ്ടി സ്വപ്ന സുരേഷ് സമർപ്പിച്ചതും ഇതേ സർട്ടിഫിക്കറ്റാണ്.സ്വപ്ന മികച്ച ഉദ്യോഗസ്ഥയാണ് എന്നാണ് എംബസിയുടെ സർട്ടിഫിക്കറ്റിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.2016 ഒക്ടോബർ മുതൽ 2019 ഓഗസ്റ്റ് വരെയാണ് ഇവർ ജോലി ചെയ്ത് കാലഘട്ടം.
Discussion about this post