അണയ്ക്കാൻ സാധിക്കാതെ കഴിഞ്ഞ ഒരു മാസമായി കത്തി നിൽക്കുകയാണ് അസമിലെ പ്രകൃതിവാതക കിണർ.അസമിലുള്ള ടിൻസുക്കിയ ജില്ലയിലാണ് സംഭവം.ഭരണകൂടം തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു.ജൂലൈ 15-ഓടെ പ്രകൃതിവാതക കിണറിലെ തീ അണയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാഗ്ജാൻ എണ്ണഖനിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിവാതക കിണറിനുള്ളിൽ നിന്നും മെയ് 27-നാണ് അനിയന്ത്രിതമായ അളവിൽ പ്രകൃതി വാതകം പുറത്തു വരുന്നത്.ശേഷം ജൂൺ 9 ന് കിണറിനു തീ പിടിക്കുകയായിരുന്നു.തീ പിടുത്തത്തിൽ അഗ്നിസേനയിലെ രണ്ട് ഉദ്യോഗസ്ഥർ മരണപ്പെടുകയും സമീപ പ്രദേശത്തെ 13 വീടുകൾ നശിക്കുകയും ചെയ്തിട്ടുണ്ട്.കൂടുതൽ അപകടം ഒഴിവാക്കാൻ ഒൻപതിനായിരത്തോളം ആളുകളെ സ്ഥലത്ത് നിന്നും മാറ്റി പാർപ്പിച്ചു.
Discussion about this post