ഭോപ്പാൽ: മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് ഗവര്‍ണറുമായ ലാല്‍ജി ടണ്ഠന് (85) അന്തരിച്ചു. അദ്ദേഹത്തിന്റെ മകന് അശുതോഷ് ടണ്ഠന് ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. ഗുരുതരാവസ്ഥയില്‍ ലഖ്നൗവിലെ മേദാന്ത ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു അദ്ദേഹം.
ശ്വാസകോശ പ്രശ്നങ്ങളും മൂത്രതടസ്സവും കാരണം ജൂണ്‍ 11-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ആന്തരിക രക്തസ്രാവമുണ്ടായി നില വഷളായത്.
യുപി രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രധാന നേതാക്കളില്‍ ഒരാളായ ലാല്‍ജി ടണ്ഠന് കല്യാണ്‍ സിംഗ്, മായാവതി മന്ത്രിസഭകളില്‍ മന്ത്രിയായിട്ടുണ്ട്. ബിഹാര്‍ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2003-2007 കാലഘട്ടത്തില്‍ യുപി നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായിരുന്നു. 2009-ല്‍ ലഖ്നൗവില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അശുതോഷ് ടണ്ഠനെ കൂടാതെ രണ്ട് മക്കൾ കൂടിയാണ് ലാല്‍ജി ടണ്ഠനുള്ളത്.
Discussion about this post