തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 785 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. രോഗം സ്ഥിരീകരിച്ചവരിൽ 57 പേരുടെ രോഗ ഉറവിടം വ്യക്തമല്ല എന്നതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് വാർത്താസമ്മേളനത്തിയൂടെ ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം – 226, കൊല്ലം – 133, പത്തനംതിട്ട- 419, ആലപ്പുഴ – 120, കോട്ടയം – 51, ഇടുക്കി – 43, എറണാകുളം – 92, തൃശൂർ – 56, പാലക്കാട് – 34, മലപ്പുറം – 61, വയനാട് – 4, കോഴിക്കോട് – 25, കണ്ണൂർ – 43 കാസർഗോഡ്- 101, പത്തനംതിട്ട – 49 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര് വിദേശ രാജ്യങ്ങളില്‍നിന്നും 109 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
272 പേർ രോഗമുക്തി നേടി. 8818 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 53 പേർ ഐസിയുവിലാണ്. 9 പേർ വെന്റിലേറ്ററിലാണ്.
തിരുവനന്തപുരത്തെ 226 രോഗികളിൽ 190 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇതിൽ 15 പേരുടെ ഉറവിടം വ്യക്തമല്ല, തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
397 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
Discussion about this post