ചേർത്തല : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സഹായിച്ചെന്ന ആരോപണം നടത്തിയ യുഡിഎഫ് കൺവീനർ ബെന്നി ബഹനാനോട് അഞ്ചു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കിരൺ മാർഷൽ.സ്വപ്നയെ ഒളിവിൽ പോകാൻ സഹായിച്ചത് കിരൺ മാർഷൽ ആണെന്നും ഇയാളുടെ വീട്ടിൽ വച്ചാണ് സ്വപ്ന മാധ്യമങ്ങൾക്ക് നൽകിയ ശബ്ദരേഖ റെക്കോർഡ് ചെയ്തതെന്നുമുള്ള ആരോപണം വാർത്താസമ്മേളനത്തിൽ ബെന്നി ബഹനാൻ നടത്തിയിരുന്നു. ഇതിനെതിരെയാണ് കിരൺ മാർഷൽ തനിക്കുണ്ടായ മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്.
തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയതിന് ബെന്നി ബഹനാൻ മാപ്പു പറയണമെന്നും അല്ലെങ്കിൽ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും കിരൺ അയച്ച വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായിയും ചേർത്തല പള്ളിത്തോട് സ്വദേശിയുമായ പി.എസ് മാർഷലിന്റെ മകനാണ് കിരൺ മാർഷൽ.












Discussion about this post