തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. കാസർകോടായിരുന്നു ആദ്യത്തെ മരണം. ഞായറാഴ്ച മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വാകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഇതോടെ, കാസർകോട് കൊവിഡ് മരണം ആറായി. ഭാരത് ബീഡി കോൺട്രാക്ടറായ ശശിധരയുടെ സമ്പർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ആലപ്പുഴയിൽ മരിച്ച ത്രേസ്യാമ്മയ്ക്കും മരണ ശേഷം കൊവിഡ് ബാധ സ്ഥിരീകരിച്ചു. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
സംസ്ഥാനത്ത് പ്രതിദിന രോഗബാധിതരുടെ കണക്കിൽ കഴിഞ്ഞ ദിവസങ്ങളിലായി കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണങ്ങൾ വർദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നത് നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Discussion about this post