വാരണാസിയിലെ കരകൗശല വിദഗ്ദ്ധരായ ഒരു കൂട്ടം സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗാൽവൻ വാലിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കും സ്വന്തം കൈകൾ കൊണ്ട് ഉണ്ടാക്കിയ മരത്തിന്റെ രാഖി സമ്മാനിച്ചു.രാഖിയുണ്ടാക്കിയ ശാലിനി, വന്ദന, റിത, പുഷ്പ, സീത എന്നിവർ പാർലിമെന്ററി ഓഫീസിലെത്തി ഇൻചാർജായ ശിവ് ശരൺ പതകിന് രാഖി കൈമാറുകയായിരുന്നു.ഇന്ന് തന്നെ പ്രധാനമന്ത്രിക്ക് രാഖി നൽകുമെന്ന ഉറപ്പ് വാങ്ങിയ ശേഷമാണ് ഇവർ തിരിച്ചു പോയത്.ഗാൽവനിലെ സംഘർഷത്തിന് ശേഷം ചൈനീസ് നിർമിത രാഖികൾക്കെതിരെ വൻ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയരുന്നത്.
ഒരാഴ്ചയോളമെടുത്താണ് ഈ രാഖികൾ നിർമിച്ചതെന്ന് രാഖികൾ നിർമിക്കാൻ സ്ത്രീകളെ സഹായിച്ച വിദഗ്ദ്ധൻ പദ്മശ്രീ രജനികാന്ത് വ്യക്തമാക്കി.രാഖികളോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകാൻ ഒരു കത്തും ഇവർ പാർലിമെന്ററി ഓഫീസ് ഇൻചാർജിനെ ഏൽപ്പിച്ചിട്ടുണ്ട്.ഒരു രാഖി കയ്യിൽ ധരിക്കണമെന്നും ബാക്കിയുള്ളവ അതിർത്തിയിലെ സൈനികരിലേക്ക് എത്തിക്കണമെന്നുമാണ് കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്.
Discussion about this post