പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് 21 പേർ മരിച്ചു.ഗുരുദാസ്പൂർ, തരൺ തരൺ ജില്ലകളിലായാണ് നാടിനെ നടുക്കിയ വിഷമദ്യദുരന്തം ഉണ്ടായത്.ദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിൽ വെളിപ്പെടുത്തിയത്.ജലന്തർ ഡിവിഷൻ കമ്മീഷണർക്കാണ് അന്വേഷണച്ചുമതല. അന്വേഷണം തീവ്ര ഗതിയിലാക്കാൻ സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ സഹകരണമുണ്ടാകും എന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വെളിപ്പെടുത്തി.
Discussion about this post