ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ആഗസ്റ്റ് 5 ന് ഒരു വർഷം തികയുന്ന സാഹചര്യത്തിൽ, അക്രമങ്ങൾക്കുള്ള സാധ്യത ഒഴിവാക്കാൻ ശ്രീനഗറിൽ കർഫ്യു ഏർപ്പെടുത്തി.ആഗസ്റ്റ് 5 ന് വിഘടനവാദികൾ അക്രമമഴിച്ചു വിടുമെന്ന് ഇന്റെലിജെൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് അന്നേദിവസം ശ്രീനഗറിൽ കർഫ്യു ഏർപ്പെടുത്തി.കോവിഡ് വ്യാപനത്തെ തുടർന്ന് ശ്രീനഗറിൽ ജൂലൈ 31 മുതൽ 5 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.ഈ നിയന്ത്രണങ്ങളും ആഗസ്റ്റ് 8 വരെ നീട്ടിയിട്ടുണ്ട്.കഴിഞ്ഞ വർഷം ആഗസ്റ്റ് 5 നാണ് ജമ്മുകശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കിയത്.
ലഭിച്ച റിപ്പോർട്ടുകളനുസരിച്ച് ആഗസ്റ്റ് 5 കരിദിനമായി ആചരിക്കാനാണ് ചില വിഘടനവാദി സംഘടകളുടെയും പാക് നിയന്ത്രിത ഗ്രൂപ്പുകളുടെയും ഉദ്ദേശം.സംസ്ഥാനത്തൊട്ടാകെ ഉണ്ടാവാൻ സാധ്യതയുള്ള ആക്രമണങ്ങൾ ഒഴിവാക്കുന്നതിനായാണ് പ്രധാന മേഖലയായ ശ്രീനഗറിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുള്ളത്. ശ്രീനഗറിന്റെ ജില്ലാ മജിസ്‌ട്രേറ്റായ ഷാഹിദ് ചൗധരിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.കോവിഡ് വ്യാപനം രൂക്ഷമായ ഈ സമയത്ത് കൂട്ടം കൂടുന്നത് അപകടകരമായത് കൊണ്ടും കൂടിയാണ് ഇങ്ങനെയൊരു നടപടി.
Discussion about this post