കോഴിക്കോട്: രാമക്ഷേത്ര പുനർനിർമ്മാണത്തിന്റെ ശിലാസ്ഥാപന ദിവസമായ ആഗസ്റ്റ് 5-ന് ദു:ഖദിനമായി ആചരിക്കുമെന്ന് ജമാ അത്തെ ഇസ്ലാമി. കോടതി വിധിയുടെ മറവില്‍ രാമക്ഷേത്ര നിര്‍മാണത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ബി.ജെ.പി ഉപയോഗിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ്.
ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീംകോടതി കണ്ടെത്തിയ തെളിവുകളെയും ചരിത്ര വസ്തുതകളെയും റദ്ദ് ചെയ്യുന്ന സ്വഭാവത്തിലുള്ള കോടതി വിധി വന്നിട്ടുപോലും അത് മാനിക്കുന്നൂവെന്ന് മുസ്ലിം സമൂഹം ഒറ്റക്കെട്ടായി പ്രസ്താവിച്ചതാണ്. എന്നാല്‍, രാമക്ഷേത്ര നിര്‍മാണം സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി ഉപയോഗിക്കുന്നത് അപകടകരമാണെന്നും അബ്ദുല്‍ അസീസ് ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് മുഴുവന്‍ ജനാധിപത്യവാദികളും ആഗസ്റ്റ് അഞ്ച് ദു:ഖദിനമായി ആചരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Discussion about this post