ന്യൂഡൽഹി : തന്റെ അർധനഗ്ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. നിങ്ങൾ ഒരു ആക്ടിവിസ്റ്റ് ആയിരിക്കാം, പക്ഷേ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിനു പിന്നിലെ കാരണമെന്താണെന്ന് ചോദിച്ചാണ് കോടതി രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയത്.
പ്രഥമദൃഷ്ട്യാ രഹന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി കണ്ടെത്തി.രഹനയുടെ ശരീരത്തിൽ ചിത്രം വരയ്ക്കുമ്പോൾ കുട്ടികൾ വസ്ത്രം ഉപയോഗിച്ചിരുന്നുവെന്ന രഹനാ ഫാത്തിമയുടെ അഭിഭാഷകരായ ഗോപാൽ ശങ്കരനാരായണൻ, രഞ്ജിത്ത് മാരാർ എന്നിവർ കോടതിയിൽ വാദിച്ചു.എന്നാൽ, അശ്ലീലതയല്ല മറിച്ച് കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യമാണ് രഹനക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് കോടതി അഭിഭാഷകരോട് പറഞ്ഞു.പോക്സോ നിയമത്തിലെ 13,14,15, ഐടി ആക്ടിലെ 67 ബി(ഡി), ബാലനീതി നിയമത്തിലെ 75 എന്നീ വകുപ്പുകളാണ് രഹനക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്.
Discussion about this post