കരിപ്പൂർ വിമാനാപകടത്തില്‍ അമ്മയും കുഞ്ഞും അടക്കം 16 പേര് മരിച്ചതായി റിപ്പോർട്ട്.രണ്ട് മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍.കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ച രണ്ടുപേരും മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച അമ്മയും കുഞ്ഞും മരിച്ചു.അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയും സഹപൈലറ്റും മരിച്ചതായാണ് റിപ്പോർട്ട്.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണു. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 191 യാത്രക്കാരുണ്ടായിരുന്നു.174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉള്ളത്.അഞ്ചു വയസില്‍ താഴെയുള്ള 24 കുട്ടികള്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
Discussion about this post