ചണ്ഡീഗഡ് : രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ പഞ്ചാബിലും കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു.നിങ്ങൾ പഞ്ചാബ് മുഖ്യമന്ത്രിയാണ്, പട്യാല മഹാരാജാവല്ലായെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ കോൺഗ്രസിന്റെ രാജ്യസഭാ എംപിയായ പർതാപ് സിംഗ് ബജ്‌വ ഓർമ്മപ്പെടുത്തുകയായിരുന്നു.പർതാപ് സിംഗ് ബജ്‌വയുടെ പോലീസ് സുരക്ഷ, സംസ്ഥാനം പിൻവലിച്ചതാണ് ഇരുവരും തമ്മിലുള്ള തർക്കങ്ങൾക്ക് തുടക്കമായത്.
സുരക്ഷാ പിൻവലിച്ചത് ചൂണ്ടിക്കാട്ടി രാജ്യസഭാ എം.പി ചണ്ഡീഗഡ് ഡിജിപിക്ക് കത്തയച്ചിരുന്നു. പക്ഷേ നടപടിയൊന്നുമുണ്ടായില്ല.തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിനുത്തരവാദികൾ പഞ്ചാബ് ഡിജിപി ദിൻഗറും അമരീന്ദർ സിംഗുമാണെന്ന് വ്യക്തമാക്കി പർതാപ് സിംഗ് ബജ്‌വ രംഗത്തു വന്നിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പ്രതികരണമായി എത്തിയതോടെ തർക്കം രൂക്ഷമാവുകയായിരുന്നു. സുരക്ഷ പിൻവലിക്കാനുള്ള തീരുമാനം തന്റെയാണെന്നും അതിനു ഡിജിപിക്ക് എതിരെ ആരോപണം ഉയർത്തേണ്ടതില്ലെന്നും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ തനിക്കെതിരെ നീങ്ങാനും അമരീന്ദർ സിംഗ് എംപിയോട് ആവശ്യപ്പെട്ടു.
Discussion about this post