ബംഗളുരു : കർണാടകയിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും (എസ്ഡിപിഐ) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്ഐ) നിരോധിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ.ബാംഗ്ലൂരിൽ കുറച്ചു ദിവസങ്ങൾക്കു മുമ്പുണ്ടായ കലാപത്തിനു പിന്നിൽ ഈ പാർട്ടികളുടെ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇവ നിരോധിക്കാൻ കർണാടക സർക്കാർ ആലോചിക്കുന്നത്.
ബാംഗ്ലൂർ കലാപത്തിൽ എസ്ഡിപിഐ,പിഎഫ്ഐ പങ്കാളിത്തത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവുകളെല്ലാം ലഭിച്ചതിനുശേഷം കൃത്യമായ റിപ്പോർട്ട് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്ക് സമർപ്പിക്കുമെന്നും ബസവരാജ് ബൊമ്മയ് പറഞ്ഞു.അതിനുശേഷം കർണാടക സർക്കാർ പാർട്ടികൾ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ബാംഗ്ലൂരിൽ ഉണ്ടായ കലാപത്തിൽ മൂന്ന് പേർ മരണപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post