ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം 12 ഹിസ്ബുൾ മുജാഹിദീൻ ഭീകരർക്കെതിരെ പരാതിയുമായി എൻഫോഴ്സ്മെന്റ്. ഡൽഹിയിലെ പാട്യാല ഹൗസിലുള്ള സ്പെഷ്യൽ ജഡ്ജിനു മുമ്പാകെയാണ് പരാതി സമർപ്പിച്ചിട്ടുള്ളത്. പാകിസ്ഥാനിലുള്ള ഹിസ്ബുൾ മുജാഹിദീൻ സംഘടനയിൽ നിന്നും ബോംബാക്രമണത്തിനായി കശ്മീരിലേക്ക് പണമെത്തിയതായും എൻഫോഴ്സ്മെന്റ് ഡിപ്പാർട്മെന്റ് ഫയൽ ചെയ്ത കേസിൽ വ്യക്തമാക്കിയിട്ടുണ്ട്.
2011 ഒക്ടോബറിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് പരാതി നൽകിയിട്ടുള്ളത്. ഹിസ്ബുൾ മുജാഹിദീൻ ഭീകരനായ മുഹമ്മദ് ഷാഫി ഷായ്ക്കും കൂട്ടാളികൾക്കും ജമ്മുകാശ്മീരിൽ നടന്ന ബോംബാക്രമണങ്ങളിൽ പങ്കാളിത്തമുണ്ടെന്ന് എൻഫോഴ്സ്മെന്റ് പുറത്തുവിട്ട രേഖകകളിൽ നിന്നും വ്യക്തമാണ്. ജമ്മുകശ്മീരിലെ ഭൂരിഭാഗം തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണമെത്തിക്കുന്നതും തീവ്ര സംഘടനയായ ഹിസ്ബുൾ മുജാഹിദീനാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സംഘടനയിലെ കമാൻഡറായ സയ്യിദ് സലാഹുദ്ദീനാണ് പണമിടപാടുകൾ കൈകാര്യം ചെയ്യുന്നത്.
Discussion about this post