തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണ്ണറുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തു നൽകാനൊരുങ്ങി പ്രതിപക്ഷം. സംഭവം ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി അന്വേഷിക്കണമെന്നും നിർണ്ണായക കേസുകളുടെ ഭാഗമായ ഫയലുകൾ സംരക്ഷിക്കാൻ ഇടപെടണം എന്നും ആവശ്യപ്പെട്ട് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള നിര്‍ണ്ണായക കേസുകളുമായി ബന്ധപ്പെട്ട രേഖകളാണ് കത്തി നശിച്ചതെന്നും തെളിവ് നശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണുണ്ടായതെന്നും അട്ടിമറിയുണ്ടെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അതേസമയം രേഖകൾ കത്തി നശിച്ചതിലെ ദുരൂഹത തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപിയും യുഡിഎഫും ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. നിർണ്ണായക ഫയലുകൾ കത്തി നശിച്ച സംഭവത്തിൽ ബിജെപിയും യുഡിഎഫും കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
Discussion about this post