മുംബൈ, പുൽവാമ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരെ പാകിസ്ഥാൻ ശിക്ഷിക്കണമെന്നും അതിനാവശ്യമായ തെളിവുകൾ കൈമാറി കഴിഞ്ഞുവെന്നും ഇന്ത്യ. കഴിഞ്ഞ വർഷമുണ്ടായ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതികളിലൊളായ ജെയ്ഷ്-ഇ-മൊഹമ്മദ് ചീഫ് മസൂദ് അസറിന് പാകിസ്ഥാൻ ഇപ്പോഴും അഭയം നൽകുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.യു.എൻ തീവ്രവാദികളായി പ്രഖ്യാപിച്ചിരിക്കുന്ന ദാവൂദ് ഇബ്രാഹിം പോലുള്ളവർക്കെതിരെയും പാകിസ്ഥാൻ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇന്ത്യ ആവശ്യമായ തെളിവുകൾ നൽകിയിട്ടും പുൽവാമ ആക്രമണത്തിന്റെ കുറ്റവാളികളെ ശിക്ഷിക്കാൻ തയ്യാറാകാതെ പാകിസ്ഥാൻ ഒഴിഞ്ഞു മാറുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.മസൂദ് അസർ, മസൂദിന്റെ രണ്ട് സഹോദരന്മാരായ അബ്ദുൾ റോഫ് അസ്ഖർ അൽവി, അമ്മാർ അലവി എന്നിവർക്കെതിരെയും മറ്റു 16 പേർക്കെതിരെയും എൻഐഎ ജമ്മു കോടതിയിൽ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു.ബുധനാഴ്ച പാകിസ്ഥാൻ കുറ്റപത്രം തള്ളുകയും ചെയ്തു. കുറ്റവാളികളെ സംരക്ഷിക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യമെന്നത് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.
Discussion about this post