ശ്രീനഗർ: കശ്മീരിൽ ഭീകരർക്കെതിരെ ശക്തമായ നടപടി തുടർന്ന് സൈന്യം. പുല്വാമയിൽ ഇന്ന് പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രാത്രി ഒരു മണിയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. പുല്‍വാമയിലെ സദൂര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും സൈന്യം വന്‍ ആയുധ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കശ്മീരിലെ ഷോപിയാൻ ജില്ലയിലെ കില്ലോര ഗ്രാമത്തില്‍ സുരക്ഷാ സേന
നാല് ഭീകരരെ വധിച്ചിരുന്നു. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന പരിശോധന നടത്തുകയായിരുന്നു.
ഒളിച്ചിരുന്ന തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലായിരുന്നു ഭീകരർ കൊല്ലപ്പെട്ടത്.
ഷോപിയാനിൽ കൊല്ലപെട്ട ഭീകരരെ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഷക്കൂര്‍ അഹമ്മദ് പാരി, സുഹൈല്‍ ഭട്ട്, സുബൈര്‍ നെന്ഗ്രൂ, ഷക്കീര്‍ ഉല്‍ ജബ്ബാര്‍ എന്നിവരാണ് കൊല്ലപെട്ടത്. സുരക്ഷാ സേന പിടികൂടിയ ഭീകരന്‍ ഷോയബ് അഹമ്മദ് ഭട്ട് ആണ്. ഇയാള്‍ അവന്തിപൊര സ്വദേശിയാണ്. ഇവര്‍ ‘അല്‍ ബദര്‍‘ എന്ന ഭീകര വാദ ഗ്രൂപ്പില്‍ പെട്ടവരാണെന്ന വിവരവും സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെ കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാ സേന വധിച്ചത് 153 ഭീകരരെയാണ്.
Discussion about this post