പ്യോങ്‌യാങ് : അന്താരാഷ്ട്ര അതിർത്തിയുടെ ഏഴയലത്ത് ചെന്നു കഴിഞ്ഞാൽ പൗരന്മാരെ വെടിവെച്ചു കൊന്നു കളഞ്ഞേക്കാൻ സൈനികർക്ക് ഉത്തരവ് നൽകി കിം ഭരണകൂടം. ചൈനയുമായി ഉത്തര കൊറിയ കിലോമീറ്ററുകളോളം നീണ്ട അതിർത്തി പങ്കിടുന്നുണ്ട്. ഇതിലൂടെ നിയമം ലംഘിച്ച് കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പോകുന്ന യാത്രികർ ഉത്തര കൊറിയയ്ക്ക് കനത്ത സുരക്ഷാ ഭീഷണി സൃഷ്ടിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് അതിർത്തിയുടെ ഒരു കിലോമീറ്റർ പരിസരത്ത് ആര് നടത്തിയാലും കൊന്നുകളയാൻ പ്യോങ്‌യാങ്ങിൽ നിന്നും നേരിട്ട് ഉത്തരവ് നല്കിയത്. ചൈനയിൽ നിന്നും കള്ളക്കടത്ത് നടത്തി കൊണ്ടുവരുന്ന സാധനങ്ങളെ ആശ്രയിച്ചാണ് ഉത്തര കൊറിയൻ അതിർത്തിയിലെ നിരവധി മാർക്കറ്റുകൾ നിലനിൽക്കുന്നത്.ഇവയുടെ പ്രവർത്തനമെല്ലാം ഇതോടെ നിലയ്ക്കുമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. വ്യാഴാഴ്ച അർധരാത്രി മുതലാണ് ബോർഡർ പട്രോൾ സൈന്യത്തിന് ഭരണകൂടം ഈ ഉത്തരവു നൽകിയത്.അതിർത്തിയെ സമീപിക്കുന്നത് എന്തിന്റെ പേരിലായാലും ശരി, അതിന്റെ വിലയായി സ്വന്തം ജീവൻ നൽകേണ്ടിവരുമെന്ന് സൈന്യം വ്യക്തമായി പറയുന്നുണ്ട്.കോവിഡ് ഭീഷണി രൂക്ഷമായ സാഹചര്യത്തിൽ, ഉത്തര കൊറിയ കൂടുതൽ സ്വേച്ഛാധിപത്യപരമായ നടപടികളിലേക്ക് കടക്കുകയാണ്.
Discussion about this post