ന്യൂഡൽഹി : രാജ്യത്ത് ഇതുവരെ സൗരോർജ്ജവൽക്കരിക്കപ്പെട്ടത് 960 റെയിൽവേ സ്റ്റേഷനുകളാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ.2030-ഓടെ റെയിൽവേയിൽ നിന്നുള്ള കാർബൺ ബഹിർഗമനം പൂജ്യത്തിലാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വാരണാസി, ന്യൂഡൽഹി, ഓൾഡ് ഡൽഹി, ജയ്പൂർ, സെക്കന്ദരാബാദ്, കൊൽക്കത്ത, ഗുവാഹത്തി, ഹൈദരാബാദ്, ഹൗറ എന്നീ നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകളുൾപ്പെടെ നിലവിൽ പ്രവർത്തിക്കുന്നത് സൗരോർജ്ജത്തിലാണ്.550 റെയിൽവേ സ്റ്റേഷനുകളിൽ 198 മെഗാ വാട്ടിന്റെ സോളർ പാനലുകൾ നിർമിക്കാനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്.2030 ഓടെ 33 ബില്യൺ യൂണിറ്റ് സൗരോർജ്ജം ഉല്പാദിപ്പിക്കാനാവുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.നിലവിൽ ഇന്ത്യൻ റെയിൽവേയ്ക്ക് ഒരു വർഷം വേണ്ടി വരുന്നത് 20 ബില്യൺ യൂണിറ്റാണ്.
Discussion about this post