ബെയ്ജിങ് : തായ്‌വാന് നേരെ ആക്രമണമഴിച്ചു വിടാൻ ചൈനയെ അമേരിക്ക നിർബന്ധിതരാക്കുന്നുവെന്ന ദിവസങ്ങൾക്കു മുന്നത്തെ ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് ശ്രദ്ധേയമാകുന്നു.തായ്‌വാന്റെ വ്യോമ അതിർത്തിയിലൂടെ പറന്ന ചൈനയുടെ സുഖോയ് 35 യുദ്ധവിമാനം തായ്‌വാൻ ഇന്ന് വെടിവെച്ചിട്ടിരുന്നു.ഈ പശ്ചാത്തലത്തിലാണ് ദിവസങ്ങൾക്കു മുമ്പ് ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്ത വാർത്തക്ക് പ്രാധാന്യമേറുന്നത്.
അമേരിക്കയുടെ നിരീക്ഷണ വിമാനമായ ഇപി-3ഇ, തായ്‌വാനിൽ നിന്നും ജപ്പാനിലേക്ക് കിഴക്കൻ ചൈന കടലിനു മുകളിലൂടെ പറന്നിരുന്നുവെന്നും, ഇത് തീർത്തും പ്രകോപനപരമാണെന്നും ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതേ സമയം, ഈ വാർത്ത വസ്തുതാ വിരുദ്ധമാണെന്നാണ് തായ്‌വാൻ നിലപാടെടുത്തത്.ഈ സാഹചര്യത്തിൽ, തായ്‌വാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനെത്തിയ ചൈനീസ് വിമാനങ്ങളായിരിക്കാം തായ്‌വാൻ വെടിവെച്ചിട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വരുന്നത്.
Discussion about this post