ഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയിൽ സംഘര്‍ഷാവസ്ഥ തുടരുന്നു. പാംഗോഗ് തീരത്തെ നിയന്ത്രണരേഖക്ക് സമീപം ഇരുരാജ്യങ്ങളും തങ്ങളുടെ സൈനിക ശക്തി വര്‍ദ്ധിപ്പിച്ചു. വന്‍ ആയുധ ശേഖരവും ഇവിടെ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസമായി എം എം നരവനെ ലഡാക്കില്‍ തങ്ങി സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു.
അതേസമയം അതിര്‍ത്തിയില്‍ സമാധാനം വേണോ, കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോകണമോ എന്നതൊക്കെ ചൈന തീരുമാനിക്കണമെന്നാണ് ഇന്ത്യ നല്കുന്ന സന്ദേശം. ചൈന പ്രകോപനം അവസാനിപ്പിക്കണം. സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ തുടരണമെന്നും ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുടെ മോസ്കോ കൂടിക്കാഴ്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
Discussion about this post