ഡൽഹി : വിദേശ ധനസഹായം സ്വീകരിക്കാനുള്ള 4 ക്രിസ്ത്യൻ സംഘടനകളുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. ജാർഖണ്ഡ്, മണിപ്പൂർ, മുംബൈ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇവാഞ്ചലിക്കൽ സംഘടനകളുടെ ലൈസൻസാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്. ഈ സംഘടനകളുടെ ലൈസൻസ് റദ്ദാക്കിയതിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും യുഎസ് അടിസ്ഥാനമായുള്ള സെവൻത് ഡേ അഡ്വെന്റിസ്റ്റ് ചർച്ചും, ബാപ്റ്റിസ്റ്റ് ചർച്ചും നിരീക്ഷണത്തിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ നാല് സംഘടനകളും ഏപ്രിൽ മാസത്തിൽ മുംബൈയിൽ നടത്തിയ പ്രാർത്ഥനാ യോഗങ്ങൾക്കെതിരെ ബജ്റംഗ്ദൾ പ്രതിഷേധമായി രംഗത്തുവന്നിരുന്നു. ഇത്തരം പ്രാർത്ഥനാ യോഗങ്ങളിൽ വ്യാപകമായ രീതിയിൽ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ബജ്റംഗദൾ പ്രതിഷേധിച്ചത്. ഇതിനുമുമ്പ് 1964 മുതൽ രാജ്യത്ത് പ്രവർത്തിക്കുന്ന ന്യൂ ലൈഫ് ഫെലോഷിപ്പ് അസോസിയേഷന്റെ ലൈസൻസും കേന്ദ്രം റദ്ദാക്കിയിരുന്നു. ഈ സംഘടന മതപരിവർത്തനം നടത്തുന്നുണ്ടെന്ന ബജ്‌റംഗ്ദളിന്റെ പരാതിയെതുടർന്ന് ഫെബ്രുവരി പത്തിനാണ് ലൈസൻസ് റദ്ദാക്കിയത്.
Discussion about this post