ന്യൂഡൽഹി : ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ നിർമിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്ത ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനെ (ഡിആർഡിഒ) അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഡിആർഡിഒക്ക് ആശംസകൾ അറിയിച്ചത്.ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേ ഇത്തരം സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കാനുള്ള കെൽപ്പുള്ളുവെന്ന് ഡിആർഡിഒക്ക് ആശംസകൾ അറിയിച്ചു കൊണ്ട് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ നിർമിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്നലെ രാവിലെ 11 മണിക്ക് ഒഡീഷയിലെ ബാലസോറിലുള്ള എപിജെ അബ്ദുൽ കലാം ടെസ്റ്റിംഗ് റേഞ്ചിൽ വെച്ചാണ് ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിളിന്റെ പരീക്ഷണം നടന്നത്. ഇതുപയോഗിച്ച് ശബ്ദത്തേക്കാൾ ആറു മടങ്ങ് വേഗത്തിൽ മിസൈൽ തൊടുക്കാൻ സാധിക്കുമെന്നതാണ് ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിളിന്റെ ഏറ്റവും വലിയ പ്രത്യേകത.
Discussion about this post