പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടേത് ഹിന്ദുവിരുദ്ധ മനോഭാവമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ.
“അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജ നടന്ന ആഗസ്ത് 5ന് ബംഗാള്‍ സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. ജനങ്ങള്‍ ഭൂമിപൂജയുടെ ആഘോഷത്തില്‍ പങ്കെടുക്കാതിരിക്കാനായിരുന്നു ഇത്. അതേസമയം ജൂലൈ 31ന് വലിയ പെരുന്നാളിന് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയും ചെയ്തു. മമതയുടെ ഹിന്ദുവിരുദ്ധതയും പ്രീണന രാഷ്ട്രീയവുമാണ് ഇതിലൂടെ വ്യക്തമായത്. ജനങ്ങളെ ഇക്കാര്യം അറിയിക്കേണ്ടതുണ്ട്”- നദ്ദ ചൂണ്ടിക്കാട്ടി.
ബിജെപിയുടെ വോട്ട് വിഹിതം ഓരോ തെരഞ്ഞെടുപ്പിലും വര്ധിച്ചുകൊണ്ടിരിക്കെയാണെന്നും നദ്ദ വ്യക്തമാക്കി.
അടുത്ത നിയമസഭാ തെരഞ്ഞോടുപ്പോടെ തൃണമൂലിനെ താഴെയിറക്കി ബിജെപി അധികാരത്തിലേറും. പിഎം കിസാന്‍ സമ്മാന്‍ നിധി സ്കീം വഴി കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കുന്നുണ്ട്. അര്‍ഹരായവരുടെ പട്ടിക നല്‍കാതെ മമത കര്‍ഷകര്‍ക്ക് ദുരിതാശ്വാസത്തിനുള്ള അവസരം നിഷേധിക്കുകയാണ്. ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനോടും മമത സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണെന്ന് നദ്ദ പറഞ്ഞു. മമതയല്ല മോദിജിയാണ് രാജ്യത്തെ ജനങ്ങള്‍ക്കായി സേവനം ചെയ്യുന്നതെന്നും നദ്ദ കൂട്ടിച്ചേർത്തു.
Discussion about this post