ഡൽഹി : ലഡാക്കിൽ ഇന്ത്യാ ചൈനാ സംഘർഷം ശക്തമാകുന്നു.സ്ഥിതി കൂടുതൽ വഷളായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സർവ്വ കക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ട് പാർലമെന്റിൽ പ്രതിരോധമന്ത്രി ഇതു സംബന്ധിച്ച് മറുപടി നൽകിയിരുന്നു.
കഴിഞ്ഞ 6 മാസത്തിനിടെ ഇന്തോ-ചൈന അതിർത്തിയിൽ നുഴഞ്ഞുകയറ്റം നടന്നിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അറിയിച്ചത്. ഈ കാലയളവിൽ ഇന്തോ-പാക് അതിർത്തിയിൽ 47 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിട്ടുണ്ട്. രാജ്യസഭയിൽ നടന്ന ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ആണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഇക്കാര്യം വ്യക്തമാക്കിയത്. ലഡാക്കിലെ സ്ഥിതി ഗുരുതരമാണെന്നും എൽഎസിയുടെ നിലവിലെ സ്ഥിതി മാറ്റാൻ ചൈന ശ്രമിക്കുകയാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കിയിരുന്നു .
കഴിഞ്ഞ ഇരുപതു ദിവസങ്ങള്‍ക്കിടെ മൂന്ന് വെടിവെയ്പ്പ് സംഭവങ്ങള്‍ ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടായതായാണ് സൈന്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 45 വര്‍ഷമായി ഒരു വെടിയുണ്ട പോലും പൊഴിക്കാതെ ഇന്ത്യ കാത്തുസൂക്ഷിച്ച സമാധാനവും ജാഗ്രതയുമാണ് ചൈന ലംഘിച്ചതെന്നും ഇന്ത്യന്‍ സൈന്യം ആരോപിച്ചു.
Discussion about this post