തിരുവനന്തപുരം : സംസ്ഥാനം നീങ്ങുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന.ജനുവരിയോടെ ഇതു മൂർധന്യത്തിൽ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.കോവിഡ് കാലഘട്ടത്തിലെ വരുമാനനഷ്ടമാണ് സ്ഥിതി അതീവ ഗുരുതരമാക്കുന്നത്.നിലവിൽ, 1,400 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റിലാണ് ട്രഷറി.
ദൈനംദിന ചെലവുകൾക്കായി റിസർവ്വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വ വായ്പ പരിധിയും കഴിഞ്ഞുള്ള തുകയാണിത്.
രണ്ടാഴ്ചയ്ക്കുള്ളിൽ ഓർഡർ തുക തിരിച്ചടച്ചില്ലെങ്കിൽ ട്രഷറി സ്തംഭിക്കുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. സാലറി കട്ട് അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് സർക്കാർ നീങ്ങാനുള്ള കാരണം, വരാൻ പോകുന്ന ഈ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് വിലയിരുത്തൽ. സർവരുടെയും ശമ്പളം പിടിക്കാനാണ് ധനവകുപ്പിന്റെ തീരുമാനം.ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിലൂടെ 500 കോടി രൂപ ലഭിക്കുമെങ്കിലും പലിശസഹിതം ഇത് തിരിച്ചടയ്ക്കേണ്ടി വരും
Discussion about this post