Tuesday, December 9, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ മത്സ്യവളർത്തൽ കേന്ദ്രങ്ങളാകുന്നു; കൊവിഡ് കാലത്തെ അതിജീവിക്കൻ പുതിയ മാർഗ്ഗവുമായി കണ്ണൂരിലെ കർഷകർ

by Brave India Desk
Sep 19, 2020, 05:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഉപേക്ഷിച്ച കരിങ്കൽ ക്വാറികൾ മത്സ്യ വളർത്തുകേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂർ, കൂത്തുപറമ്പ്, പേരാവൂർ മേഖലകളിലാണ് ഇത്തരത്തിൽ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി പേർക്ക് ജീവനോപാധി കൂടിയാവുകയാണീ നൂതന സംരംഭങ്ങൾ.

ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ വർഷകാലമായതോടെ വെള്ളം നിറഞ്ഞിരിക്കയാണ്. ഇതിൽ പ്രത്യേകം കൂടുകൾ തയ്യാറാക്കിയാണ് കൃഷി. ഈ കൂടുകളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഒരു കൂട്ടിൽ 2000 മത്സ്യ കുഞ്ഞുങ്ങളെ വരെ വളർത്താം. മികച്ച പരിചരണത്തിലൂടെ അഞ്ച് മാസത്തിനകം വിളവെടുക്കാം. വെള്ളത്തിലെ ഓക്സിജൻ്റെ അളവ് ക്രമീകരിക്കുന്നതിന് എയറേറ്ററും കൂടുകളിൽ സ്ഥാപിക്കും.

Stories you may like

സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധം: ഗർഭചിദ്രത്തിന് നിർബന്ധിച്ചു:യുവതി ജീവനൊടുക്കി

ടിപ്പുജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് എംഎൽഎ; ലാദന്റെ വരെ ജയന്തി നിങ്ങളാഘോഷിക്കുമെന്ന് പരിഹസിച്ച് ബിജെപി

കൂത്തുപറമ്പിലെ വട്ടിപ്രം, വേങ്ങാട് മേഖലകളിലാണ് ഏറ്റവും കൂടുതൽ മത്സ്യകൃഷി കേന്ദ്രങ്ങൾ ഉള്ളത്. വട്ടിപ്രത്തു മാത്രം നാൽപതോളം ക്വാറികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ട്. ഇതിൽ പലതും രണ്ടേക്കറിൽ അധികം വിസ്താരവും 40 മീറ്റർ വരെ ആഴമുള്ളതുമാണ്. കടുത്ത വേനലിൽ പോലും ജലസമൃദ്ധിയുള്ളവയുമാണിവ. ഇതാണ് മത്സ്യകൃഷിക്കായി പ്രചോദനമായത്.

വട്ടിപ്രം മേഖലയിൽ ഇതിനകം പത്ത് ക്വാറികളിൽ മത്സ്യകൃഷി ആരംഭിച്ചു കഴിഞ്ഞു. കരിമീൻ, തിലോപ്പി തുടങ്ങിയ ഇനങ്ങളാണിവിടെ കൃഷി ചെയ്യുന്നതിൽ അധികവും. ശുദ്ധജലകൃഷിയായതിനാൽ നല്ല വിളവാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, പുഴകളിലെ മത്സ്യ സമ്പത്ത് കാര്യമായി കുറഞ്ഞതോടെ പരമ്പരാഗത മത്സ്യ ബന്ധനം പൂർണമായും ഇല്ലാതായി. പുഴകളിൽ കണ്ടു വരുന്ന പ്രധാനപ്പെട്ട പല മത്സ്യങ്ങളും ഇപ്പോൾ കാണാറില്ലെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. മാർക്കറ്റുകളിൽ എത്തുന്ന പുഴ മീനുകൾ ഏറെയും വരുന്നത് അന്യ ജില്ലകളിൽ നിന്നാണ്. കടൽ മത്സ്യത്തെ അപേക്ഷിച്ച് രുചിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മത്സ്യങ്ങളാണ് പുഴയിലേത്ത്. ചെമ്പല്ലി, കൊളോൻ, മാലൻ, തിരുത, കരിമീൻ, നേങ്ങോൽ തുടങ്ങിയ പുഴയിൽ നിറഞ്ഞ് നിന്ന മത്സ്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ ഇവയുടെ ലഭ്യത തീരെ കുറവാണെന്നാണ് തൊഴിലാളികൾ പറയുന്നത്. കരയോട് ചേർന്ന് സഞ്ചരിക്കുകയും മുട്ടയിടുകയും ചെയ്യുന്ന കരിമീൻ പുഴയിലെ നിത്യ സാന്നിധ്യമാണ്.

എന്നാൽ മത്സ്യങ്ങളുടെ വളർച്ചയെ പോലും ഇല്ലാതാക്കുന്ന മത്സ്യബന്ധന രീതിയുമായി മത്സ്യത്തൊഴിലാളികൾ അല്ലാത്തവർ ഈ രംഗത്ത് ഇറങ്ങിയതോടെയാണ് കരിമീൻ പോലുള്ളവ പുഴയിൽ കുറയാനിടയായതെന്നാണ് തൊഴിലാളികൾ പറയുന്നത്. മുട്ടയിടാൻ വേണ്ടി തീരത്തോട് ചേർന്ന് എത്തുന്ന കരിമീനുകളെ കോര് വല കൊണ്ട് പിടിക്കുന്ന രീതി വർധിച്ചതാണ് കരിമീൻ കുറയാനിടയായത്. വർഷങ്ങൾക്ക് മുമ്പ് ചെമ്പല്ലി പോലുള്ള വലിയ മത്സ്യങ്ങളെ പിടിച്ചിരുന്നത് പുഴയിൽ കൂട് വച്ചിട്ടായിരുന്നു. മുളകൊണ്ട് ഉണ്ടാക്കിയ കൂട് സന്ധ്യാ സമയത്ത് പുഴയിൽ കല്ല് കെട്ടി താഴ്ത്തിവയ്ക്കും. 2 ദിവസം കഴിഞ്ഞാണ് എടുക്കുക. തീരദേശ ഗ്രാമങ്ങളിലെ അധിക വീടുകളിലും ചെമ്പല്ലിക്കൂട് കാണാം. എന്നാൽ ചെമ്പല്ലി പോലുള്ളവ കുറഞ്ഞതോടെ പരമ്പരാഗതമായ ഈ രീതി ഇല്ലാതായി. അതെ സമയം പൊരിച്ച കോഴിയുടെ കഷണങ്ങൾ ചൂണ്ടയിൽ കോർത്ത് മത്സ്യം പിടിക്കുന്നതാണ് പുതിയ ശൈലി.

Tags:
Share1TweetSendShare

Latest stories from this section

സ്വയം ന്യായീകരിക്കാൻ പറയുന്നത് :ക്രിമിനൽ പോലീസെന്ന ദീലിപിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

സ്വയം ന്യായീകരിക്കാൻ പറയുന്നത് :ക്രിമിനൽ പോലീസെന്ന ദീലിപിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്:വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ

അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്:വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ

ഇന്ത്യ സംഭാഷണങ്ങൾക്ക് തയ്യാറാകും, പക്ഷേ ഒരു നിർബന്ധങ്ങൾക്കും വഴങ്ങില്ല ; രാഹുൽ ഗാന്ധിയുടെ കീഴടങ്ങൽ പരാമർശത്തിന് ചുട്ട മറുപടിയുമായി ശശി തരൂർ

നീതി കിട്ടിയിട്ടില്ലെന്ന് നടിയ്ക്ക് തോന്നുന്നുണ്ടാകും, സർക്കാർ അപ്പീലിന് പോകുന്നതാണ് ശരി:ശശി തരൂർ 

ഇത്തവണ തിരുവനന്തപുരവും എടുക്കും,തിലകമണിയും; ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും; സുരേഷ് ഗോപി

ഇത്തവണ തിരുവനന്തപുരവും എടുക്കും,തിലകമണിയും; ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും; സുരേഷ് ഗോപി

Discussion about this post

Latest News

സിന്ധ് ദേശ് വേണം; പാകിസ്താൻ്റെ വിവേചനം സഹിക്കാനാവുന്നില്ല;സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ജനം

സിന്ധ് ദേശ് വേണം; പാകിസ്താൻ്റെ വിവേചനം സഹിക്കാനാവുന്നില്ല;സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ജനം

പ്രീണനത്തിന് വഴങ്ങുന്നില്ല! മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ഡിഎംകെ ; ലോക്‌സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി ഇൻഡി സഖ്യം

പ്രീണനത്തിന് വഴങ്ങുന്നില്ല! മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ഡിഎംകെ ; ലോക്‌സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി ഇൻഡി സഖ്യം

ഇൻഡിഗോയ്ക്ക് കടുംവെട്ട്,കർശനനടപടിയുമായി കേന്ദ്രം: സിഇഒയെ വിളിച്ചുവരുത്തി

ഇൻഡിഗോയ്ക്ക് കടുംവെട്ട്,കർശനനടപടിയുമായി കേന്ദ്രം: സിഇഒയെ വിളിച്ചുവരുത്തി

അമ്പോ.. ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും: വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

അമ്പോ.. ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും: വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധം: ഗർഭചിദ്രത്തിന് നിർബന്ധിച്ചു:യുവതി ജീവനൊടുക്കി

സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധം: ഗർഭചിദ്രത്തിന് നിർബന്ധിച്ചു:യുവതി ജീവനൊടുക്കി

പോസ്റ്റർ ബോയ്ക്ക് വേണ്ടി നശിപ്പിക്കുന്നത് ഏറ്റവും മികച്ചവന്റെ കരിയർ, സെലെക്ഷൻ വൈകിപ്പിച്ചത് മുതൽ സൂര്യയുടെ വാക്കുകൾ; സഞ്ജു ലോകകപ്പ് കളിക്കില്ല?

പോസ്റ്റർ ബോയ്ക്ക് വേണ്ടി നശിപ്പിക്കുന്നത് ഏറ്റവും മികച്ചവന്റെ കരിയർ, സെലെക്ഷൻ വൈകിപ്പിച്ചത് മുതൽ സൂര്യയുടെ വാക്കുകൾ; സഞ്ജു ലോകകപ്പ് കളിക്കില്ല?

ഇന്ത്യയിൽ ഒരു വോട്ട് ചോരി നടന്നിട്ടുണ്ടെങ്കിൽ, അത് നടത്തിയിട്ടുള്ളത് ഇന്ദിരാഗാന്ധിയാണ് ; രാഹുൽ ഗാന്ധിക്ക് കണക്കിന് കൊടുത്ത് നിഷികാന്ത് ദുബെ

ഇന്ത്യയിൽ ഒരു വോട്ട് ചോരി നടന്നിട്ടുണ്ടെങ്കിൽ, അത് നടത്തിയിട്ടുള്ളത് ഇന്ദിരാഗാന്ധിയാണ് ; രാഹുൽ ഗാന്ധിക്ക് കണക്കിന് കൊടുത്ത് നിഷികാന്ത് ദുബെ

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

ലഡാക്കിലും കശ്മീരിലും കറങ്ങി ; സിആർപിഎഫിനെ കുറിച്ച് അന്വേഷണം ; സംശയാസ്പദ സാഹചര്യത്തിൽ ചൈനീസ് പൗരൻ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies