Friday, February 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ മത്സ്യവളർത്തൽ കേന്ദ്രങ്ങളാകുന്നു; കൊവിഡ് കാലത്തെ അതിജീവിക്കൻ പുതിയ മാർഗ്ഗവുമായി കണ്ണൂരിലെ കർഷകർ

by Brave India Desk
Sep 19, 2020, 05:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഉപേക്ഷിച്ച കരിങ്കൽ ക്വാറികൾ മത്സ്യ വളർത്തുകേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂർ, കൂത്തുപറമ്പ്, പേരാവൂർ മേഖലകളിലാണ് ഇത്തരത്തിൽ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി പേർക്ക് ജീവനോപാധി കൂടിയാവുകയാണീ നൂതന സംരംഭങ്ങൾ.

ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ വർഷകാലമായതോടെ വെള്ളം നിറഞ്ഞിരിക്കയാണ്. ഇതിൽ പ്രത്യേകം കൂടുകൾ തയ്യാറാക്കിയാണ് കൃഷി. ഈ കൂടുകളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഒരു കൂട്ടിൽ 2000 മത്സ്യ കുഞ്ഞുങ്ങളെ വരെ വളർത്താം. മികച്ച പരിചരണത്തിലൂടെ അഞ്ച് മാസത്തിനകം വിളവെടുക്കാം. വെള്ളത്തിലെ ഓക്സിജൻ്റെ അളവ് ക്രമീകരിക്കുന്നതിന് എയറേറ്ററും കൂടുകളിൽ സ്ഥാപിക്കും.

Stories you may like

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!

കൂത്തുപറമ്പിലെ വട്ടിപ്രം, വേങ്ങാട് മേഖലകളിലാണ് ഏറ്റവും കൂടുതൽ മത്സ്യകൃഷി കേന്ദ്രങ്ങൾ ഉള്ളത്. വട്ടിപ്രത്തു മാത്രം നാൽപതോളം ക്വാറികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ട്. ഇതിൽ പലതും രണ്ടേക്കറിൽ അധികം വിസ്താരവും 40 മീറ്റർ വരെ ആഴമുള്ളതുമാണ്. കടുത്ത വേനലിൽ പോലും ജലസമൃദ്ധിയുള്ളവയുമാണിവ. ഇതാണ് മത്സ്യകൃഷിക്കായി പ്രചോദനമായത്.

വട്ടിപ്രം മേഖലയിൽ ഇതിനകം പത്ത് ക്വാറികളിൽ മത്സ്യകൃഷി ആരംഭിച്ചു കഴിഞ്ഞു. കരിമീൻ, തിലോപ്പി തുടങ്ങിയ ഇനങ്ങളാണിവിടെ കൃഷി ചെയ്യുന്നതിൽ അധികവും. ശുദ്ധജലകൃഷിയായതിനാൽ നല്ല വിളവാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, പുഴകളിലെ മത്സ്യ സമ്പത്ത് കാര്യമായി കുറഞ്ഞതോടെ പരമ്പരാഗത മത്സ്യ ബന്ധനം പൂർണമായും ഇല്ലാതായി. പുഴകളിൽ കണ്ടു വരുന്ന പ്രധാനപ്പെട്ട പല മത്സ്യങ്ങളും ഇപ്പോൾ കാണാറില്ലെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. മാർക്കറ്റുകളിൽ എത്തുന്ന പുഴ മീനുകൾ ഏറെയും വരുന്നത് അന്യ ജില്ലകളിൽ നിന്നാണ്. കടൽ മത്സ്യത്തെ അപേക്ഷിച്ച് രുചിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മത്സ്യങ്ങളാണ് പുഴയിലേത്ത്. ചെമ്പല്ലി, കൊളോൻ, മാലൻ, തിരുത, കരിമീൻ, നേങ്ങോൽ തുടങ്ങിയ പുഴയിൽ നിറഞ്ഞ് നിന്ന മത്സ്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ ഇവയുടെ ലഭ്യത തീരെ കുറവാണെന്നാണ് തൊഴിലാളികൾ പറയുന്നത്. കരയോട് ചേർന്ന് സഞ്ചരിക്കുകയും മുട്ടയിടുകയും ചെയ്യുന്ന കരിമീൻ പുഴയിലെ നിത്യ സാന്നിധ്യമാണ്.

എന്നാൽ മത്സ്യങ്ങളുടെ വളർച്ചയെ പോലും ഇല്ലാതാക്കുന്ന മത്സ്യബന്ധന രീതിയുമായി മത്സ്യത്തൊഴിലാളികൾ അല്ലാത്തവർ ഈ രംഗത്ത് ഇറങ്ങിയതോടെയാണ് കരിമീൻ പോലുള്ളവ പുഴയിൽ കുറയാനിടയായതെന്നാണ് തൊഴിലാളികൾ പറയുന്നത്. മുട്ടയിടാൻ വേണ്ടി തീരത്തോട് ചേർന്ന് എത്തുന്ന കരിമീനുകളെ കോര് വല കൊണ്ട് പിടിക്കുന്ന രീതി വർധിച്ചതാണ് കരിമീൻ കുറയാനിടയായത്. വർഷങ്ങൾക്ക് മുമ്പ് ചെമ്പല്ലി പോലുള്ള വലിയ മത്സ്യങ്ങളെ പിടിച്ചിരുന്നത് പുഴയിൽ കൂട് വച്ചിട്ടായിരുന്നു. മുളകൊണ്ട് ഉണ്ടാക്കിയ കൂട് സന്ധ്യാ സമയത്ത് പുഴയിൽ കല്ല് കെട്ടി താഴ്ത്തിവയ്ക്കും. 2 ദിവസം കഴിഞ്ഞാണ് എടുക്കുക. തീരദേശ ഗ്രാമങ്ങളിലെ അധിക വീടുകളിലും ചെമ്പല്ലിക്കൂട് കാണാം. എന്നാൽ ചെമ്പല്ലി പോലുള്ളവ കുറഞ്ഞതോടെ പരമ്പരാഗതമായ ഈ രീതി ഇല്ലാതായി. അതെ സമയം പൊരിച്ച കോഴിയുടെ കഷണങ്ങൾ ചൂണ്ടയിൽ കോർത്ത് മത്സ്യം പിടിക്കുന്നതാണ് പുതിയ ശൈലി.

Tags:
Share1TweetSendShare

Latest stories from this section

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

പിണറായി വിജയൻ ദൈവത്തെപ്പോലെ ; കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ മുഖ്യമന്ത്രിയെ ദൈവമായാണ് കാണുന്നതെന്ന് എം മെഹബൂബ്

പിണറായി വിജയൻ ദൈവത്തെപ്പോലെ ; കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ മുഖ്യമന്ത്രിയെ ദൈവമായാണ് കാണുന്നതെന്ന് എം മെഹബൂബ്

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം; അധിക്ഷേപ പരാമർശവുമായി പിവി അൻവർ എംഎൽഎ

ബേപ്പൂരിലെ ‘ആരോഗ്യ വികസനം’ വെറും പൊള്ള, പ്രസവിക്കാൻ ലോണെടുക്കേണ്ട ഗതികേട്;റിയാസിനെതിരെ അൻവർ

600 കോടിയുടെ പദ്ധതി; കേന്ദ്രം വെച്ചുനീട്ടിയിട്ടും ഇഎസ്ഐ മെഡിക്കൽ കോളേജ് കേരളത്തിന് വേണ്ട?

600 കോടിയുടെ പദ്ധതി; കേന്ദ്രം വെച്ചുനീട്ടിയിട്ടും ഇഎസ്ഐ മെഡിക്കൽ കോളേജ് കേരളത്തിന് വേണ്ട?

Discussion about this post

Latest News

അധിനിവേശത്തിന്റെ കറ മായ്ച്ച് ഭാരതീയ സൈന്യം; 246 റോഡുകളുടെയും കെട്ടിടങ്ങളുടെയും പേരുകൾ മാറ്റി; ഇനി അറിയപ്പെടുക നമ്മുടെ ധീരപുത്രന്മാരുടെ പേരിൽ!

അധിനിവേശത്തിന്റെ കറ മായ്ച്ച് ഭാരതീയ സൈന്യം; 246 റോഡുകളുടെയും കെട്ടിടങ്ങളുടെയും പേരുകൾ മാറ്റി; ഇനി അറിയപ്പെടുക നമ്മുടെ ധീരപുത്രന്മാരുടെ പേരിൽ!

‘സിഖുകാരനായത് കൊണ്ട് ബിട്ടു രാജ്യദ്രോഹിയായി, യുവരാജാവ് രാഹുലിൻ്റേത് വക്രബുദ്ധി’;ആഞ്ഞടിച്ച് മോദി! രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി!

‘സിഖുകാരനായത് കൊണ്ട് ബിട്ടു രാജ്യദ്രോഹിയായി, യുവരാജാവ് രാഹുലിൻ്റേത് വക്രബുദ്ധി’;ആഞ്ഞടിച്ച് മോദി! രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി!

നോക്കുകൂലി ജീവിതംമുട്ടിച്ചു; 2000 രൂപയുമായി ഗൾഫിലേക്ക്! ഒരു ലക്ഷം പേരുടെ ജീവിതം മാറ്റിയ മലയാളി 

നോക്കുകൂലി ജീവിതംമുട്ടിച്ചു; 2000 രൂപയുമായി ഗൾഫിലേക്ക്! ഒരു ലക്ഷം പേരുടെ ജീവിതം മാറ്റിയ മലയാളി 

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജാപൂരിൽ 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി ; ഇനാം പ്രഖ്യാപിച്ചിരുന്നത് 46 ലക്ഷം രൂപ

ബിജാപൂരിൽ 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി ; ഇനാം പ്രഖ്യാപിച്ചിരുന്നത് 46 ലക്ഷം രൂപ

ഇന്ത്യക്കാരുടെ ക്രിക്കറ്റ് ഭ്രാന്തിനു ഇപ്പോഴും കുറവൊന്നുമില്ല ; 2024 ലെ ഇന്ത്യക്കാരുടെ ടോപ് ഗൂഗിൾ സെർച്ചുകൾ ദേ ഇവയാണ്

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഗൂഗിളിന്റെ ‘റെഡ് അലർട്ട്’; ഈ ആപ്പുകൾ ഉടൻ നീക്കം ചെയ്യൂ! ഫോൺ ചോർത്തുന്ന ‘ആർസിങ്ക്’ വൈറസ് പടരുന്നു

‘സ്നേഹത്തിന്റെ കടക്കാർ ഇപ്പോൾ മോദിയുടെ ശവക്കുഴി കുഴിക്കുമെന്ന മുദ്രാവാക്യമാണ് മുഴക്കുന്നത്’ ; പാർലമെന്റിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം

‘സ്നേഹത്തിന്റെ കടക്കാർ ഇപ്പോൾ മോദിയുടെ ശവക്കുഴി കുഴിക്കുമെന്ന മുദ്രാവാക്യമാണ് മുഴക്കുന്നത്’ ; പാർലമെന്റിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം

റഷ്യൻ എണ്ണ വേണ്ടെന്ന് വെച്ചോ?; 140 കോടി ജനങ്ങളാണ് പ്രധാനം, നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

റഷ്യൻ എണ്ണ വേണ്ടെന്ന് വെച്ചോ?; 140 കോടി ജനങ്ങളാണ് പ്രധാനം, നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies