Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ മത്സ്യവളർത്തൽ കേന്ദ്രങ്ങളാകുന്നു; കൊവിഡ് കാലത്തെ അതിജീവിക്കൻ പുതിയ മാർഗ്ഗവുമായി കണ്ണൂരിലെ കർഷകർ

by Brave India Desk
Sep 19, 2020, 05:24 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഉപേക്ഷിച്ച കരിങ്കൽ ക്വാറികൾ മത്സ്യ വളർത്തുകേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂർ, കൂത്തുപറമ്പ്, പേരാവൂർ മേഖലകളിലാണ് ഇത്തരത്തിൽ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി പേർക്ക് ജീവനോപാധി കൂടിയാവുകയാണീ നൂതന സംരംഭങ്ങൾ.

ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ വർഷകാലമായതോടെ വെള്ളം നിറഞ്ഞിരിക്കയാണ്. ഇതിൽ പ്രത്യേകം കൂടുകൾ തയ്യാറാക്കിയാണ് കൃഷി. ഈ കൂടുകളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഒരു കൂട്ടിൽ 2000 മത്സ്യ കുഞ്ഞുങ്ങളെ വരെ വളർത്താം. മികച്ച പരിചരണത്തിലൂടെ അഞ്ച് മാസത്തിനകം വിളവെടുക്കാം. വെള്ളത്തിലെ ഓക്സിജൻ്റെ അളവ് ക്രമീകരിക്കുന്നതിന് എയറേറ്ററും കൂടുകളിൽ സ്ഥാപിക്കും.

Stories you may like

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

കൂത്തുപറമ്പിലെ വട്ടിപ്രം, വേങ്ങാട് മേഖലകളിലാണ് ഏറ്റവും കൂടുതൽ മത്സ്യകൃഷി കേന്ദ്രങ്ങൾ ഉള്ളത്. വട്ടിപ്രത്തു മാത്രം നാൽപതോളം ക്വാറികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ട്. ഇതിൽ പലതും രണ്ടേക്കറിൽ അധികം വിസ്താരവും 40 മീറ്റർ വരെ ആഴമുള്ളതുമാണ്. കടുത്ത വേനലിൽ പോലും ജലസമൃദ്ധിയുള്ളവയുമാണിവ. ഇതാണ് മത്സ്യകൃഷിക്കായി പ്രചോദനമായത്.

വട്ടിപ്രം മേഖലയിൽ ഇതിനകം പത്ത് ക്വാറികളിൽ മത്സ്യകൃഷി ആരംഭിച്ചു കഴിഞ്ഞു. കരിമീൻ, തിലോപ്പി തുടങ്ങിയ ഇനങ്ങളാണിവിടെ കൃഷി ചെയ്യുന്നതിൽ അധികവും. ശുദ്ധജലകൃഷിയായതിനാൽ നല്ല വിളവാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, പുഴകളിലെ മത്സ്യ സമ്പത്ത് കാര്യമായി കുറഞ്ഞതോടെ പരമ്പരാഗത മത്സ്യ ബന്ധനം പൂർണമായും ഇല്ലാതായി. പുഴകളിൽ കണ്ടു വരുന്ന പ്രധാനപ്പെട്ട പല മത്സ്യങ്ങളും ഇപ്പോൾ കാണാറില്ലെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. മാർക്കറ്റുകളിൽ എത്തുന്ന പുഴ മീനുകൾ ഏറെയും വരുന്നത് അന്യ ജില്ലകളിൽ നിന്നാണ്. കടൽ മത്സ്യത്തെ അപേക്ഷിച്ച് രുചിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മത്സ്യങ്ങളാണ് പുഴയിലേത്ത്. ചെമ്പല്ലി, കൊളോൻ, മാലൻ, തിരുത, കരിമീൻ, നേങ്ങോൽ തുടങ്ങിയ പുഴയിൽ നിറഞ്ഞ് നിന്ന മത്സ്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ ഇവയുടെ ലഭ്യത തീരെ കുറവാണെന്നാണ് തൊഴിലാളികൾ പറയുന്നത്. കരയോട് ചേർന്ന് സഞ്ചരിക്കുകയും മുട്ടയിടുകയും ചെയ്യുന്ന കരിമീൻ പുഴയിലെ നിത്യ സാന്നിധ്യമാണ്.

എന്നാൽ മത്സ്യങ്ങളുടെ വളർച്ചയെ പോലും ഇല്ലാതാക്കുന്ന മത്സ്യബന്ധന രീതിയുമായി മത്സ്യത്തൊഴിലാളികൾ അല്ലാത്തവർ ഈ രംഗത്ത് ഇറങ്ങിയതോടെയാണ് കരിമീൻ പോലുള്ളവ പുഴയിൽ കുറയാനിടയായതെന്നാണ് തൊഴിലാളികൾ പറയുന്നത്. മുട്ടയിടാൻ വേണ്ടി തീരത്തോട് ചേർന്ന് എത്തുന്ന കരിമീനുകളെ കോര് വല കൊണ്ട് പിടിക്കുന്ന രീതി വർധിച്ചതാണ് കരിമീൻ കുറയാനിടയായത്. വർഷങ്ങൾക്ക് മുമ്പ് ചെമ്പല്ലി പോലുള്ള വലിയ മത്സ്യങ്ങളെ പിടിച്ചിരുന്നത് പുഴയിൽ കൂട് വച്ചിട്ടായിരുന്നു. മുളകൊണ്ട് ഉണ്ടാക്കിയ കൂട് സന്ധ്യാ സമയത്ത് പുഴയിൽ കല്ല് കെട്ടി താഴ്ത്തിവയ്ക്കും. 2 ദിവസം കഴിഞ്ഞാണ് എടുക്കുക. തീരദേശ ഗ്രാമങ്ങളിലെ അധിക വീടുകളിലും ചെമ്പല്ലിക്കൂട് കാണാം. എന്നാൽ ചെമ്പല്ലി പോലുള്ളവ കുറഞ്ഞതോടെ പരമ്പരാഗതമായ ഈ രീതി ഇല്ലാതായി. അതെ സമയം പൊരിച്ച കോഴിയുടെ കഷണങ്ങൾ ചൂണ്ടയിൽ കോർത്ത് മത്സ്യം പിടിക്കുന്നതാണ് പുതിയ ശൈലി.

Tags:
Share1
Tweet
SendShare

Latest stories from this section

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന്  വി.ഡി. സതീശൻ

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന് വി.ഡി. സതീശൻ

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

‘അത് 19-ാം നൂറ്റാണ്ടിലെ വാദം!’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി; ഇസ്‌ലാമിക ചരിത്രം വിവരിച്ച് മറുപടി

‘അത് 19-ാം നൂറ്റാണ്ടിലെ വാദം!’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി; ഇസ്‌ലാമിക ചരിത്രം വിവരിച്ച് മറുപടി

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’;രൂക്ഷവിമർശനവുമായി മുജാഹിദ് വിഭാഗം

Latest News

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്നു, ഇത് പോലെ ദയനീയ അവസ്ഥ വേറെ ഒരു ടീമിനും ഇല്ല; തുറന്നടിച്ച് മുൻ താരം

ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്നു, ഇത് പോലെ ദയനീയ അവസ്ഥ വേറെ ഒരു ടീമിനും ഇല്ല; തുറന്നടിച്ച് മുൻ താരം

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies