Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ മത്സ്യവളർത്തൽ കേന്ദ്രങ്ങളാകുന്നു; കൊവിഡ് കാലത്തെ അതിജീവിക്കൻ പുതിയ മാർഗ്ഗവുമായി കണ്ണൂരിലെ കർഷകർ

by Brave India Desk
Sep 19, 2020, 05:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഉപേക്ഷിച്ച കരിങ്കൽ ക്വാറികൾ മത്സ്യ വളർത്തുകേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂർ, കൂത്തുപറമ്പ്, പേരാവൂർ മേഖലകളിലാണ് ഇത്തരത്തിൽ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി പേർക്ക് ജീവനോപാധി കൂടിയാവുകയാണീ നൂതന സംരംഭങ്ങൾ.

ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ വർഷകാലമായതോടെ വെള്ളം നിറഞ്ഞിരിക്കയാണ്. ഇതിൽ പ്രത്യേകം കൂടുകൾ തയ്യാറാക്കിയാണ് കൃഷി. ഈ കൂടുകളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഒരു കൂട്ടിൽ 2000 മത്സ്യ കുഞ്ഞുങ്ങളെ വരെ വളർത്താം. മികച്ച പരിചരണത്തിലൂടെ അഞ്ച് മാസത്തിനകം വിളവെടുക്കാം. വെള്ളത്തിലെ ഓക്സിജൻ്റെ അളവ് ക്രമീകരിക്കുന്നതിന് എയറേറ്ററും കൂടുകളിൽ സ്ഥാപിക്കും.

Stories you may like

‘സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണം, പണം ഉണ്ടാക്കുന്നത് കാണാം’;പരിഹാസവുമായി എംഎം മണി

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

കൂത്തുപറമ്പിലെ വട്ടിപ്രം, വേങ്ങാട് മേഖലകളിലാണ് ഏറ്റവും കൂടുതൽ മത്സ്യകൃഷി കേന്ദ്രങ്ങൾ ഉള്ളത്. വട്ടിപ്രത്തു മാത്രം നാൽപതോളം ക്വാറികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ട്. ഇതിൽ പലതും രണ്ടേക്കറിൽ അധികം വിസ്താരവും 40 മീറ്റർ വരെ ആഴമുള്ളതുമാണ്. കടുത്ത വേനലിൽ പോലും ജലസമൃദ്ധിയുള്ളവയുമാണിവ. ഇതാണ് മത്സ്യകൃഷിക്കായി പ്രചോദനമായത്.

വട്ടിപ്രം മേഖലയിൽ ഇതിനകം പത്ത് ക്വാറികളിൽ മത്സ്യകൃഷി ആരംഭിച്ചു കഴിഞ്ഞു. കരിമീൻ, തിലോപ്പി തുടങ്ങിയ ഇനങ്ങളാണിവിടെ കൃഷി ചെയ്യുന്നതിൽ അധികവും. ശുദ്ധജലകൃഷിയായതിനാൽ നല്ല വിളവാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, പുഴകളിലെ മത്സ്യ സമ്പത്ത് കാര്യമായി കുറഞ്ഞതോടെ പരമ്പരാഗത മത്സ്യ ബന്ധനം പൂർണമായും ഇല്ലാതായി. പുഴകളിൽ കണ്ടു വരുന്ന പ്രധാനപ്പെട്ട പല മത്സ്യങ്ങളും ഇപ്പോൾ കാണാറില്ലെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. മാർക്കറ്റുകളിൽ എത്തുന്ന പുഴ മീനുകൾ ഏറെയും വരുന്നത് അന്യ ജില്ലകളിൽ നിന്നാണ്. കടൽ മത്സ്യത്തെ അപേക്ഷിച്ച് രുചിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മത്സ്യങ്ങളാണ് പുഴയിലേത്ത്. ചെമ്പല്ലി, കൊളോൻ, മാലൻ, തിരുത, കരിമീൻ, നേങ്ങോൽ തുടങ്ങിയ പുഴയിൽ നിറഞ്ഞ് നിന്ന മത്സ്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ ഇവയുടെ ലഭ്യത തീരെ കുറവാണെന്നാണ് തൊഴിലാളികൾ പറയുന്നത്. കരയോട് ചേർന്ന് സഞ്ചരിക്കുകയും മുട്ടയിടുകയും ചെയ്യുന്ന കരിമീൻ പുഴയിലെ നിത്യ സാന്നിധ്യമാണ്.

എന്നാൽ മത്സ്യങ്ങളുടെ വളർച്ചയെ പോലും ഇല്ലാതാക്കുന്ന മത്സ്യബന്ധന രീതിയുമായി മത്സ്യത്തൊഴിലാളികൾ അല്ലാത്തവർ ഈ രംഗത്ത് ഇറങ്ങിയതോടെയാണ് കരിമീൻ പോലുള്ളവ പുഴയിൽ കുറയാനിടയായതെന്നാണ് തൊഴിലാളികൾ പറയുന്നത്. മുട്ടയിടാൻ വേണ്ടി തീരത്തോട് ചേർന്ന് എത്തുന്ന കരിമീനുകളെ കോര് വല കൊണ്ട് പിടിക്കുന്ന രീതി വർധിച്ചതാണ് കരിമീൻ കുറയാനിടയായത്. വർഷങ്ങൾക്ക് മുമ്പ് ചെമ്പല്ലി പോലുള്ള വലിയ മത്സ്യങ്ങളെ പിടിച്ചിരുന്നത് പുഴയിൽ കൂട് വച്ചിട്ടായിരുന്നു. മുളകൊണ്ട് ഉണ്ടാക്കിയ കൂട് സന്ധ്യാ സമയത്ത് പുഴയിൽ കല്ല് കെട്ടി താഴ്ത്തിവയ്ക്കും. 2 ദിവസം കഴിഞ്ഞാണ് എടുക്കുക. തീരദേശ ഗ്രാമങ്ങളിലെ അധിക വീടുകളിലും ചെമ്പല്ലിക്കൂട് കാണാം. എന്നാൽ ചെമ്പല്ലി പോലുള്ളവ കുറഞ്ഞതോടെ പരമ്പരാഗതമായ ഈ രീതി ഇല്ലാതായി. അതെ സമയം പൊരിച്ച കോഴിയുടെ കഷണങ്ങൾ ചൂണ്ടയിൽ കോർത്ത് മത്സ്യം പിടിക്കുന്നതാണ് പുതിയ ശൈലി.

Tags:
Share1TweetSendShare

Latest stories from this section

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

വകുപ്പ് മാത്രമല്ല, വസതിയും വേണം! വി.ഡി സതീശൻ മന്ത്രിസഭയിൽ ‘മന്ത്രിമന്ദിര’ പോര്; ഒന്നിനായി അടിപിടികൂടി മൂന്ന് പേർ

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

ഇങ്ങനെയുമുണ്ടോ ഒരു ഗുരുദക്ഷിണ! സ്കൂളിനെ ഒന്നാമതാക്കിയ പ്രഥമാധ്യാപകന് നാട്ടുകാർ നൽകിയത് 13 ലക്ഷത്തിന്റെ ആഡംബര കാർ!

ഇങ്ങനെയുമുണ്ടോ ഒരു ഗുരുദക്ഷിണ! സ്കൂളിനെ ഒന്നാമതാക്കിയ പ്രഥമാധ്യാപകന് നാട്ടുകാർ നൽകിയത് 13 ലക്ഷത്തിന്റെ ആഡംബര കാർ!

Discussion about this post

Latest News

ചെപ്പോക്കിന്റെ നെഞ്ചിൽ ഇഷാൻ കിഷന്റെ വിസിൽ, ചെന്നൈ ആരാധകരെ ‘വീട്ടിലേക്ക് വിട്ട്’ ഹൈദരാബാദ് താരം; മൈതാനത്ത് നടന്നത് പ്രതികാരം

ചെപ്പോക്കിന്റെ നെഞ്ചിൽ ഇഷാൻ കിഷന്റെ വിസിൽ, ചെന്നൈ ആരാധകരെ ‘വീട്ടിലേക്ക് വിട്ട്’ ഹൈദരാബാദ് താരം; മൈതാനത്ത് നടന്നത് പ്രതികാരം

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്കെതിരെ അപകീർത്തികരമായ പ്രചാരണം ; കെജ്രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്ക് ക്രിമിനൽ കോടതി അലക്ഷ്യ നോട്ടീസ്

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്കെതിരെ അപകീർത്തികരമായ പ്രചാരണം ; കെജ്രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്ക് ക്രിമിനൽ കോടതി അലക്ഷ്യ നോട്ടീസ്

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനാണോ?; സോണിയ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല; പരിഹാസവുമായി എംഎം മണി

‘സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണം, പണം ഉണ്ടാക്കുന്നത് കാണാം’;പരിഹാസവുമായി എംഎം മണി

ഒരുമിച്ച് പ്രവർത്തിക്കാം ; ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; മാലിദ്വീപ് പ്രസിഡന്റ്

മാലിദ്വീപിനെ പൂട്ടിച്ച് ലക്ഷദ്വീപ്; മോദി ഒന്നു പറഞ്ഞാൽ ഭാരതം കേൾക്കും; 3,800-ൽ നിന്നും 68,000 കടന്ന വിനോദസഞ്ചാരികൾ

അഭിഷേക് ബാനർജിക്ക് ആദ്യ കുരുക്ക് ; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നോട്ടീസ്

അഭിഷേക് ബാനർജിക്ക് ആദ്യ കുരുക്ക് ; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നോട്ടീസ്

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies