Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ മത്സ്യവളർത്തൽ കേന്ദ്രങ്ങളാകുന്നു; കൊവിഡ് കാലത്തെ അതിജീവിക്കൻ പുതിയ മാർഗ്ഗവുമായി കണ്ണൂരിലെ കർഷകർ

by Brave India Desk
Sep 19, 2020, 05:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഉപേക്ഷിച്ച കരിങ്കൽ ക്വാറികൾ മത്സ്യ വളർത്തുകേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂർ, കൂത്തുപറമ്പ്, പേരാവൂർ മേഖലകളിലാണ് ഇത്തരത്തിൽ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി പേർക്ക് ജീവനോപാധി കൂടിയാവുകയാണീ നൂതന സംരംഭങ്ങൾ.

ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ വർഷകാലമായതോടെ വെള്ളം നിറഞ്ഞിരിക്കയാണ്. ഇതിൽ പ്രത്യേകം കൂടുകൾ തയ്യാറാക്കിയാണ് കൃഷി. ഈ കൂടുകളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഒരു കൂട്ടിൽ 2000 മത്സ്യ കുഞ്ഞുങ്ങളെ വരെ വളർത്താം. മികച്ച പരിചരണത്തിലൂടെ അഞ്ച് മാസത്തിനകം വിളവെടുക്കാം. വെള്ളത്തിലെ ഓക്സിജൻ്റെ അളവ് ക്രമീകരിക്കുന്നതിന് എയറേറ്ററും കൂടുകളിൽ സ്ഥാപിക്കും.

Stories you may like

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

കൂത്തുപറമ്പിലെ വട്ടിപ്രം, വേങ്ങാട് മേഖലകളിലാണ് ഏറ്റവും കൂടുതൽ മത്സ്യകൃഷി കേന്ദ്രങ്ങൾ ഉള്ളത്. വട്ടിപ്രത്തു മാത്രം നാൽപതോളം ക്വാറികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ട്. ഇതിൽ പലതും രണ്ടേക്കറിൽ അധികം വിസ്താരവും 40 മീറ്റർ വരെ ആഴമുള്ളതുമാണ്. കടുത്ത വേനലിൽ പോലും ജലസമൃദ്ധിയുള്ളവയുമാണിവ. ഇതാണ് മത്സ്യകൃഷിക്കായി പ്രചോദനമായത്.

വട്ടിപ്രം മേഖലയിൽ ഇതിനകം പത്ത് ക്വാറികളിൽ മത്സ്യകൃഷി ആരംഭിച്ചു കഴിഞ്ഞു. കരിമീൻ, തിലോപ്പി തുടങ്ങിയ ഇനങ്ങളാണിവിടെ കൃഷി ചെയ്യുന്നതിൽ അധികവും. ശുദ്ധജലകൃഷിയായതിനാൽ നല്ല വിളവാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, പുഴകളിലെ മത്സ്യ സമ്പത്ത് കാര്യമായി കുറഞ്ഞതോടെ പരമ്പരാഗത മത്സ്യ ബന്ധനം പൂർണമായും ഇല്ലാതായി. പുഴകളിൽ കണ്ടു വരുന്ന പ്രധാനപ്പെട്ട പല മത്സ്യങ്ങളും ഇപ്പോൾ കാണാറില്ലെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. മാർക്കറ്റുകളിൽ എത്തുന്ന പുഴ മീനുകൾ ഏറെയും വരുന്നത് അന്യ ജില്ലകളിൽ നിന്നാണ്. കടൽ മത്സ്യത്തെ അപേക്ഷിച്ച് രുചിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മത്സ്യങ്ങളാണ് പുഴയിലേത്ത്. ചെമ്പല്ലി, കൊളോൻ, മാലൻ, തിരുത, കരിമീൻ, നേങ്ങോൽ തുടങ്ങിയ പുഴയിൽ നിറഞ്ഞ് നിന്ന മത്സ്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ ഇവയുടെ ലഭ്യത തീരെ കുറവാണെന്നാണ് തൊഴിലാളികൾ പറയുന്നത്. കരയോട് ചേർന്ന് സഞ്ചരിക്കുകയും മുട്ടയിടുകയും ചെയ്യുന്ന കരിമീൻ പുഴയിലെ നിത്യ സാന്നിധ്യമാണ്.

എന്നാൽ മത്സ്യങ്ങളുടെ വളർച്ചയെ പോലും ഇല്ലാതാക്കുന്ന മത്സ്യബന്ധന രീതിയുമായി മത്സ്യത്തൊഴിലാളികൾ അല്ലാത്തവർ ഈ രംഗത്ത് ഇറങ്ങിയതോടെയാണ് കരിമീൻ പോലുള്ളവ പുഴയിൽ കുറയാനിടയായതെന്നാണ് തൊഴിലാളികൾ പറയുന്നത്. മുട്ടയിടാൻ വേണ്ടി തീരത്തോട് ചേർന്ന് എത്തുന്ന കരിമീനുകളെ കോര് വല കൊണ്ട് പിടിക്കുന്ന രീതി വർധിച്ചതാണ് കരിമീൻ കുറയാനിടയായത്. വർഷങ്ങൾക്ക് മുമ്പ് ചെമ്പല്ലി പോലുള്ള വലിയ മത്സ്യങ്ങളെ പിടിച്ചിരുന്നത് പുഴയിൽ കൂട് വച്ചിട്ടായിരുന്നു. മുളകൊണ്ട് ഉണ്ടാക്കിയ കൂട് സന്ധ്യാ സമയത്ത് പുഴയിൽ കല്ല് കെട്ടി താഴ്ത്തിവയ്ക്കും. 2 ദിവസം കഴിഞ്ഞാണ് എടുക്കുക. തീരദേശ ഗ്രാമങ്ങളിലെ അധിക വീടുകളിലും ചെമ്പല്ലിക്കൂട് കാണാം. എന്നാൽ ചെമ്പല്ലി പോലുള്ളവ കുറഞ്ഞതോടെ പരമ്പരാഗതമായ ഈ രീതി ഇല്ലാതായി. അതെ സമയം പൊരിച്ച കോഴിയുടെ കഷണങ്ങൾ ചൂണ്ടയിൽ കോർത്ത് മത്സ്യം പിടിക്കുന്നതാണ് പുതിയ ശൈലി.

Tags:
Share1TweetSendShare

Latest stories from this section

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

നിതിൻ രാജിന്റെ മരണത്തിൽ ഇടപെടലുമായി ഗവർണർ ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

നിതിൻ രാജിന്റെ മരണത്തിൽ ഇടപെടലുമായി ഗവർണർ ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

Discussion about this post

Latest News

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി ; ഗുണമായത് ഓഹരി വിപണിയിലെ മുന്നേറ്റം

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി ; ഗുണമായത് ഓഹരി വിപണിയിലെ മുന്നേറ്റം

ചെപ്പോക്കിൽ മാതൃക, ചിന്നസ്വാമിയിൽ വിവാദം; ഡിജെമാരുടെ ‘അതിരുകടന്ന’ കളിയിൽ സഞ്ജുവിനും ജിതേഷിനും നേരെ അധിക്ഷേപം

ചെപ്പോക്കിൽ മാതൃക, ചിന്നസ്വാമിയിൽ വിവാദം; ഡിജെമാരുടെ ‘അതിരുകടന്ന’ കളിയിൽ സഞ്ജുവിനും ജിതേഷിനും നേരെ അധിക്ഷേപം

ബുംറയെറിഞ്ഞാൽ ഡിഫൻസ്, മറ്റുള്ളവരെറിഞ്ഞാൽ സിക്സർ; മുംബൈയുടെ ബൗളിംഗ് പ്ലാൻ പൊളിച്ചടുക്കി എതിരാളികൾ, നോക്കുകുത്തിയായി ഹാർദിക് പാണ്ഡ്യ

ബുംറയെറിഞ്ഞാൽ ഡിഫൻസ്, മറ്റുള്ളവരെറിഞ്ഞാൽ സിക്സർ; മുംബൈയുടെ ബൗളിംഗ് പ്ലാൻ പൊളിച്ചടുക്കി എതിരാളികൾ, നോക്കുകുത്തിയായി ഹാർദിക് പാണ്ഡ്യ

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

ഇന്ത്യാ മുന്നണിയുടെ പ്ലാൻ പൊളിച്ച് എൻഡിഎ; ഡിലിമിറ്റേഷൻ ബില്ലിൽ വമ്പൻ ട്വിസ്റ്റ്, മോദിക്കൊപ്പം ചേർന്ന് ജഗൻ മോഹൻ റെഡ്ഡി

ഇന്ത്യാ മുന്നണിയുടെ പ്ലാൻ പൊളിച്ച് എൻഡിഎ; ഡിലിമിറ്റേഷൻ ബില്ലിൽ വമ്പൻ ട്വിസ്റ്റ്, മോദിക്കൊപ്പം ചേർന്ന് ജഗൻ മോഹൻ റെഡ്ഡി

ബുംറ 5 കളിയിൽ വഴങ്ങിയത് 164 റൺസ്, വിക്കറ്റ് വട്ടപ്പൂജ്യം; താരത്തിന്റെ പതനത്തിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തി ഇർഫാൻ പത്താൻ

ബുംറ 5 കളിയിൽ വഴങ്ങിയത് 164 റൺസ്, വിക്കറ്റ് വട്ടപ്പൂജ്യം; താരത്തിന്റെ പതനത്തിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തി ഇർഫാൻ പത്താൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies