Thursday, December 18, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ മത്സ്യവളർത്തൽ കേന്ദ്രങ്ങളാകുന്നു; കൊവിഡ് കാലത്തെ അതിജീവിക്കൻ പുതിയ മാർഗ്ഗവുമായി കണ്ണൂരിലെ കർഷകർ

by Brave India Desk
Sep 19, 2020, 05:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഉപേക്ഷിച്ച കരിങ്കൽ ക്വാറികൾ മത്സ്യ വളർത്തുകേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂർ, കൂത്തുപറമ്പ്, പേരാവൂർ മേഖലകളിലാണ് ഇത്തരത്തിൽ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി പേർക്ക് ജീവനോപാധി കൂടിയാവുകയാണീ നൂതന സംരംഭങ്ങൾ.

ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ വർഷകാലമായതോടെ വെള്ളം നിറഞ്ഞിരിക്കയാണ്. ഇതിൽ പ്രത്യേകം കൂടുകൾ തയ്യാറാക്കിയാണ് കൃഷി. ഈ കൂടുകളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഒരു കൂട്ടിൽ 2000 മത്സ്യ കുഞ്ഞുങ്ങളെ വരെ വളർത്താം. മികച്ച പരിചരണത്തിലൂടെ അഞ്ച് മാസത്തിനകം വിളവെടുക്കാം. വെള്ളത്തിലെ ഓക്സിജൻ്റെ അളവ് ക്രമീകരിക്കുന്നതിന് എയറേറ്ററും കൂടുകളിൽ സ്ഥാപിക്കും.

Stories you may like

ലീഗ് മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുക്കുന്നു,ആര്യാ രാജേന്ദ്രന്റെ പൊങ്ങച്ചം ദോഷം ചെയ്തു, വളയാതെ ഞെളിയരുത്; വെള്ളാപ്പള്ളി

20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം;പൊളിച്ചു നീക്കി

കൂത്തുപറമ്പിലെ വട്ടിപ്രം, വേങ്ങാട് മേഖലകളിലാണ് ഏറ്റവും കൂടുതൽ മത്സ്യകൃഷി കേന്ദ്രങ്ങൾ ഉള്ളത്. വട്ടിപ്രത്തു മാത്രം നാൽപതോളം ക്വാറികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ട്. ഇതിൽ പലതും രണ്ടേക്കറിൽ അധികം വിസ്താരവും 40 മീറ്റർ വരെ ആഴമുള്ളതുമാണ്. കടുത്ത വേനലിൽ പോലും ജലസമൃദ്ധിയുള്ളവയുമാണിവ. ഇതാണ് മത്സ്യകൃഷിക്കായി പ്രചോദനമായത്.

വട്ടിപ്രം മേഖലയിൽ ഇതിനകം പത്ത് ക്വാറികളിൽ മത്സ്യകൃഷി ആരംഭിച്ചു കഴിഞ്ഞു. കരിമീൻ, തിലോപ്പി തുടങ്ങിയ ഇനങ്ങളാണിവിടെ കൃഷി ചെയ്യുന്നതിൽ അധികവും. ശുദ്ധജലകൃഷിയായതിനാൽ നല്ല വിളവാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, പുഴകളിലെ മത്സ്യ സമ്പത്ത് കാര്യമായി കുറഞ്ഞതോടെ പരമ്പരാഗത മത്സ്യ ബന്ധനം പൂർണമായും ഇല്ലാതായി. പുഴകളിൽ കണ്ടു വരുന്ന പ്രധാനപ്പെട്ട പല മത്സ്യങ്ങളും ഇപ്പോൾ കാണാറില്ലെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. മാർക്കറ്റുകളിൽ എത്തുന്ന പുഴ മീനുകൾ ഏറെയും വരുന്നത് അന്യ ജില്ലകളിൽ നിന്നാണ്. കടൽ മത്സ്യത്തെ അപേക്ഷിച്ച് രുചിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മത്സ്യങ്ങളാണ് പുഴയിലേത്ത്. ചെമ്പല്ലി, കൊളോൻ, മാലൻ, തിരുത, കരിമീൻ, നേങ്ങോൽ തുടങ്ങിയ പുഴയിൽ നിറഞ്ഞ് നിന്ന മത്സ്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ ഇവയുടെ ലഭ്യത തീരെ കുറവാണെന്നാണ് തൊഴിലാളികൾ പറയുന്നത്. കരയോട് ചേർന്ന് സഞ്ചരിക്കുകയും മുട്ടയിടുകയും ചെയ്യുന്ന കരിമീൻ പുഴയിലെ നിത്യ സാന്നിധ്യമാണ്.

എന്നാൽ മത്സ്യങ്ങളുടെ വളർച്ചയെ പോലും ഇല്ലാതാക്കുന്ന മത്സ്യബന്ധന രീതിയുമായി മത്സ്യത്തൊഴിലാളികൾ അല്ലാത്തവർ ഈ രംഗത്ത് ഇറങ്ങിയതോടെയാണ് കരിമീൻ പോലുള്ളവ പുഴയിൽ കുറയാനിടയായതെന്നാണ് തൊഴിലാളികൾ പറയുന്നത്. മുട്ടയിടാൻ വേണ്ടി തീരത്തോട് ചേർന്ന് എത്തുന്ന കരിമീനുകളെ കോര് വല കൊണ്ട് പിടിക്കുന്ന രീതി വർധിച്ചതാണ് കരിമീൻ കുറയാനിടയായത്. വർഷങ്ങൾക്ക് മുമ്പ് ചെമ്പല്ലി പോലുള്ള വലിയ മത്സ്യങ്ങളെ പിടിച്ചിരുന്നത് പുഴയിൽ കൂട് വച്ചിട്ടായിരുന്നു. മുളകൊണ്ട് ഉണ്ടാക്കിയ കൂട് സന്ധ്യാ സമയത്ത് പുഴയിൽ കല്ല് കെട്ടി താഴ്ത്തിവയ്ക്കും. 2 ദിവസം കഴിഞ്ഞാണ് എടുക്കുക. തീരദേശ ഗ്രാമങ്ങളിലെ അധിക വീടുകളിലും ചെമ്പല്ലിക്കൂട് കാണാം. എന്നാൽ ചെമ്പല്ലി പോലുള്ളവ കുറഞ്ഞതോടെ പരമ്പരാഗതമായ ഈ രീതി ഇല്ലാതായി. അതെ സമയം പൊരിച്ച കോഴിയുടെ കഷണങ്ങൾ ചൂണ്ടയിൽ കോർത്ത് മത്സ്യം പിടിക്കുന്നതാണ് പുതിയ ശൈലി.

Tags:
Share1TweetSendShare

Latest stories from this section

16കാരിയുടെ കയ്യിൽ വിലകൂടിയ ഫോൺ;ചോദ്യം ചെയ്യലിൽ പീഡനവിവരം പുറത്ത്

16കാരിയുടെ കയ്യിൽ വിലകൂടിയ ഫോൺ;ചോദ്യം ചെയ്യലിൽ പീഡനവിവരം പുറത്ത്

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

98 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്കും നികുതിയില്ല: ഇന്ത്യ -ഒമാൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു

98 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്കും നികുതിയില്ല: ഇന്ത്യ -ഒമാൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

ഒരാൾ പോലും അനുകൂലിച്ച് സംസാരിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനുള്ളിൽ ഭിന്നസ്വരം

Discussion about this post

Latest News

ഞാൻ കാരണം മോഹൻലാലിൻറെ ഏറ്റവും വലിയ ഹിറ്റ് ചിത്രം പിറന്നു, നിർമ്മാതാവ് സുരേഷ് കുമാറിന് അടിച്ചത് വമ്പൻ ലോട്ടറി: മണിയൻപിള്ള രാജു

ഞാൻ കാരണം മോഹൻലാലിൻറെ ഏറ്റവും വലിയ ഹിറ്റ് ചിത്രം പിറന്നു, നിർമ്മാതാവ് സുരേഷ് കുമാറിന് അടിച്ചത് വമ്പൻ ലോട്ടറി: മണിയൻപിള്ള രാജു

മക്കളെ മണിയൻപിള്ള രാജു നിന്നെക്കുറിച്ച് കുറ്റം പറഞ്ഞെടാ എന്ന് മോഹൻലാലിൻറെ ‘അമ്മ, അയാളുടെ മറുപടി അവരെ പോലും ഞെട്ടിച്ചു; സഹതാരത്തിന്റെ വാക്കുകൾ ഇങ്ങനെ

മക്കളെ മണിയൻപിള്ള രാജു നിന്നെക്കുറിച്ച് കുറ്റം പറഞ്ഞെടാ എന്ന് മോഹൻലാലിൻറെ ‘അമ്മ, അയാളുടെ മറുപടി അവരെ പോലും ഞെട്ടിച്ചു; സഹതാരത്തിന്റെ വാക്കുകൾ ഇങ്ങനെ

രാഷ്ട്രപതി ഭവനിലെ ബ്രിട്ടീഷ് സൈനികരുടെ ചിത്രങ്ങൾ ഇനി പടിക്ക് പുറത്ത് ; ഗാലറിയിൽ ഇനി ഭാരതത്തിന്റെ അഭിമാനമായ പരം വീർ ചക്ര ജേതാക്കൾ

രാഷ്ട്രപതി ഭവനിലെ ബ്രിട്ടീഷ് സൈനികരുടെ ചിത്രങ്ങൾ ഇനി പടിക്ക് പുറത്ത് ; ഗാലറിയിൽ ഇനി ഭാരതത്തിന്റെ അഭിമാനമായ പരം വീർ ചക്ര ജേതാക്കൾ

ആ താരം ഞങ്ങളെ ചതിച്ചു, പദ്ധതി അറിഞ്ഞത് 45 മിനിറ്റ് മുമ്പ് മാത്രം; വമ്പൻ ആരോപണവുമായി പഞ്ചാബ് ഉടമ

ആ താരം ഞങ്ങളെ ചതിച്ചു, പദ്ധതി അറിഞ്ഞത് 45 മിനിറ്റ് മുമ്പ് മാത്രം; വമ്പൻ ആരോപണവുമായി പഞ്ചാബ് ഉടമ

മഞ്ഞുവീഴ്ച്ച കാരണം മാറ്റിവെച്ച നാലാം ടി 20 , പാർലമെന്റിലേറ്റുമുട്ടി കോൺഗ്രസ് നേതാക്കൾ; കേരളത്തെ ചൊല്ലി പരിഹാസം

മഞ്ഞുവീഴ്ച്ച കാരണം മാറ്റിവെച്ച നാലാം ടി 20 , പാർലമെന്റിലേറ്റുമുട്ടി കോൺഗ്രസ് നേതാക്കൾ; കേരളത്തെ ചൊല്ലി പരിഹാസം

ഇന്ത്യൻ കമ്പനികൾക്ക് 100% എഫ്ഡിഐ ; 98% ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും തീരുവ റദ്ദാക്കും ; ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു

ഇന്ത്യൻ കമ്പനികൾക്ക് 100% എഫ്ഡിഐ ; 98% ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും തീരുവ റദ്ദാക്കും ; ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു

ആ ടീം ബാറ്റിംഗിൽ 300 റൺസ് വരെ നേടാം, പക്ഷെ അവർ ബോളിങ്ങിൽ അതിൽ കൂടുതൽ വഴങ്ങും; തുറന്നടിച്ച് ആകാശ് ചോപ്ര

ആ ടീം ബാറ്റിംഗിൽ 300 റൺസ് വരെ നേടാം, പക്ഷെ അവർ ബോളിങ്ങിൽ അതിൽ കൂടുതൽ വഴങ്ങും; തുറന്നടിച്ച് ആകാശ് ചോപ്ര

ചെന്നൈയും കൊൽക്കത്തയും ഒന്നുമില്ല, ഇത്തവണ ടോപ് 4 ലെത്താൻ പോകുന്നത് ഈ ടീമുകൾ: രവിചന്ദ്രൻ അശ്വിൻ

ചെന്നൈയും കൊൽക്കത്തയും ഒന്നുമില്ല, ഇത്തവണ ടോപ് 4 ലെത്താൻ പോകുന്നത് ഈ ടീമുകൾ: രവിചന്ദ്രൻ അശ്വിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies