Wednesday, April 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ മത്സ്യവളർത്തൽ കേന്ദ്രങ്ങളാകുന്നു; കൊവിഡ് കാലത്തെ അതിജീവിക്കൻ പുതിയ മാർഗ്ഗവുമായി കണ്ണൂരിലെ കർഷകർ

by Brave India Desk
Sep 19, 2020, 05:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഉപേക്ഷിച്ച കരിങ്കൽ ക്വാറികൾ മത്സ്യ വളർത്തുകേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂർ, കൂത്തുപറമ്പ്, പേരാവൂർ മേഖലകളിലാണ് ഇത്തരത്തിൽ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി പേർക്ക് ജീവനോപാധി കൂടിയാവുകയാണീ നൂതന സംരംഭങ്ങൾ.

ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ വർഷകാലമായതോടെ വെള്ളം നിറഞ്ഞിരിക്കയാണ്. ഇതിൽ പ്രത്യേകം കൂടുകൾ തയ്യാറാക്കിയാണ് കൃഷി. ഈ കൂടുകളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഒരു കൂട്ടിൽ 2000 മത്സ്യ കുഞ്ഞുങ്ങളെ വരെ വളർത്താം. മികച്ച പരിചരണത്തിലൂടെ അഞ്ച് മാസത്തിനകം വിളവെടുക്കാം. വെള്ളത്തിലെ ഓക്സിജൻ്റെ അളവ് ക്രമീകരിക്കുന്നതിന് എയറേറ്ററും കൂടുകളിൽ സ്ഥാപിക്കും.

Stories you may like

വീടിനുള്ളിൽ മിടിക്കുന്ന ‘മൊബൈൽ ബോംബുകൾ’; സിലിണ്ടറിന് പകരം ബലൂണിൽ ഗ്യാസ്, പാകിസ്താനിൽ ഞെട്ടിക്കുന്ന കാഴ്ച!

‘ലൈറ്റ് പോയാൽ തെറിവിളി, കയ്യേറ്റശ്രമം; രക്ഷിക്കണം’; പോലീസിന് മുന്നിൽ കൈകൂപ്പി കെഎസ്ഇബി ജീവനക്കാർ

കൂത്തുപറമ്പിലെ വട്ടിപ്രം, വേങ്ങാട് മേഖലകളിലാണ് ഏറ്റവും കൂടുതൽ മത്സ്യകൃഷി കേന്ദ്രങ്ങൾ ഉള്ളത്. വട്ടിപ്രത്തു മാത്രം നാൽപതോളം ക്വാറികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ട്. ഇതിൽ പലതും രണ്ടേക്കറിൽ അധികം വിസ്താരവും 40 മീറ്റർ വരെ ആഴമുള്ളതുമാണ്. കടുത്ത വേനലിൽ പോലും ജലസമൃദ്ധിയുള്ളവയുമാണിവ. ഇതാണ് മത്സ്യകൃഷിക്കായി പ്രചോദനമായത്.

വട്ടിപ്രം മേഖലയിൽ ഇതിനകം പത്ത് ക്വാറികളിൽ മത്സ്യകൃഷി ആരംഭിച്ചു കഴിഞ്ഞു. കരിമീൻ, തിലോപ്പി തുടങ്ങിയ ഇനങ്ങളാണിവിടെ കൃഷി ചെയ്യുന്നതിൽ അധികവും. ശുദ്ധജലകൃഷിയായതിനാൽ നല്ല വിളവാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, പുഴകളിലെ മത്സ്യ സമ്പത്ത് കാര്യമായി കുറഞ്ഞതോടെ പരമ്പരാഗത മത്സ്യ ബന്ധനം പൂർണമായും ഇല്ലാതായി. പുഴകളിൽ കണ്ടു വരുന്ന പ്രധാനപ്പെട്ട പല മത്സ്യങ്ങളും ഇപ്പോൾ കാണാറില്ലെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. മാർക്കറ്റുകളിൽ എത്തുന്ന പുഴ മീനുകൾ ഏറെയും വരുന്നത് അന്യ ജില്ലകളിൽ നിന്നാണ്. കടൽ മത്സ്യത്തെ അപേക്ഷിച്ച് രുചിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മത്സ്യങ്ങളാണ് പുഴയിലേത്ത്. ചെമ്പല്ലി, കൊളോൻ, മാലൻ, തിരുത, കരിമീൻ, നേങ്ങോൽ തുടങ്ങിയ പുഴയിൽ നിറഞ്ഞ് നിന്ന മത്സ്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ ഇവയുടെ ലഭ്യത തീരെ കുറവാണെന്നാണ് തൊഴിലാളികൾ പറയുന്നത്. കരയോട് ചേർന്ന് സഞ്ചരിക്കുകയും മുട്ടയിടുകയും ചെയ്യുന്ന കരിമീൻ പുഴയിലെ നിത്യ സാന്നിധ്യമാണ്.

എന്നാൽ മത്സ്യങ്ങളുടെ വളർച്ചയെ പോലും ഇല്ലാതാക്കുന്ന മത്സ്യബന്ധന രീതിയുമായി മത്സ്യത്തൊഴിലാളികൾ അല്ലാത്തവർ ഈ രംഗത്ത് ഇറങ്ങിയതോടെയാണ് കരിമീൻ പോലുള്ളവ പുഴയിൽ കുറയാനിടയായതെന്നാണ് തൊഴിലാളികൾ പറയുന്നത്. മുട്ടയിടാൻ വേണ്ടി തീരത്തോട് ചേർന്ന് എത്തുന്ന കരിമീനുകളെ കോര് വല കൊണ്ട് പിടിക്കുന്ന രീതി വർധിച്ചതാണ് കരിമീൻ കുറയാനിടയായത്. വർഷങ്ങൾക്ക് മുമ്പ് ചെമ്പല്ലി പോലുള്ള വലിയ മത്സ്യങ്ങളെ പിടിച്ചിരുന്നത് പുഴയിൽ കൂട് വച്ചിട്ടായിരുന്നു. മുളകൊണ്ട് ഉണ്ടാക്കിയ കൂട് സന്ധ്യാ സമയത്ത് പുഴയിൽ കല്ല് കെട്ടി താഴ്ത്തിവയ്ക്കും. 2 ദിവസം കഴിഞ്ഞാണ് എടുക്കുക. തീരദേശ ഗ്രാമങ്ങളിലെ അധിക വീടുകളിലും ചെമ്പല്ലിക്കൂട് കാണാം. എന്നാൽ ചെമ്പല്ലി പോലുള്ളവ കുറഞ്ഞതോടെ പരമ്പരാഗതമായ ഈ രീതി ഇല്ലാതായി. അതെ സമയം പൊരിച്ച കോഴിയുടെ കഷണങ്ങൾ ചൂണ്ടയിൽ കോർത്ത് മത്സ്യം പിടിക്കുന്നതാണ് പുതിയ ശൈലി.

Tags:
Share1TweetSendShare

Latest stories from this section

യുഡിഎഫ് വന്നാൽ മുഖ്യൻ കെസി വേണുഗോപാൽ തന്നെ, ഹൈക്കമാൻഡ് തീരുമാനമെന്ന് റിപ്പോർട്ട്

യുഡിഎഫ് വന്നാൽ മുഖ്യൻ കെസി വേണുഗോപാൽ തന്നെ, ഹൈക്കമാൻഡ് തീരുമാനമെന്ന് റിപ്പോർട്ട്

യുദ്ധം തീരണം, മഴ പെയ്യണം; വൈദ്യുതി പ്രതിസന്ധിക്ക് പിന്നിൽ  ഇൻഡക്ഷൻ കുക്കറെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

വൈദ്യുതി മുടക്കത്തിൽ കൈമലർത്തി കൃഷ്ണൻകുട്ടി; ‘ലോഡ് ഷെഡിങ്ങല്ല, വെറും ട്രിപ്പടിക്കൽ’, ജനരോഷത്തിനിടെ വിചിത്ര വാദവുമായി മന്ത്രി

ഐഫോണിലാണോ വാട്‌സ്ആപ്പ്?; സ്വകാര്യഫോട്ടോകൾ സുരക്ഷിതമല്ല; വേഗം അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യുന്നതാവും ഉചിതം

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് തടയിടാൻ കേന്ദ്രം; 9,400 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ പൂട്ടിച്ചു, നടപടി സുപ്രീം കോടതി ഇടപെടലിന് പിന്നാലെ

കാസർഗോഡ് ശൈശവ വിവാഹം: നടന്നത് വിവാഹ നിശ്ചയമല്ല, നിക്കാഹ് തന്നെയെന്ന് ഖത്തീബിന്റെ മൊഴി; പള്ളി സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

കാസർഗോഡ് ശൈശവ വിവാഹം: നടന്നത് വിവാഹ നിശ്ചയമല്ല, നിക്കാഹ് തന്നെയെന്ന് ഖത്തീബിന്റെ മൊഴി; പള്ളി സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

Discussion about this post

Latest News

പട്ടിണിയിൽ നിന്ന് പ്ലേസ്റ്റേഷനിലേക്ക്:പൊട്ടിയ റേഡിയോ നന്നാക്കാൻ തുടങ്ങിയവർ ഇന്ന് ലോകം ഭരിക്കുന്നു

പട്ടിണിയിൽ നിന്ന് പ്ലേസ്റ്റേഷനിലേക്ക്:പൊട്ടിയ റേഡിയോ നന്നാക്കാൻ തുടങ്ങിയവർ ഇന്ന് ലോകം ഭരിക്കുന്നു

വടക്കുകിഴക്കൻ ഭാരതത്തിന്റെ കായിക കുതിപ്പിന് കരുത്തേകി പ്രധാനമന്ത്രി; സോവിമ ഇൻഡോർ ക്രിക്കറ്റ് അക്കാദമി രാജ്യത്തിന് സമർപ്പിച്ചു

വടക്കുകിഴക്കൻ ഭാരതത്തിന്റെ കായിക കുതിപ്പിന് കരുത്തേകി പ്രധാനമന്ത്രി; സോവിമ ഇൻഡോർ ക്രിക്കറ്റ് അക്കാദമി രാജ്യത്തിന് സമർപ്പിച്ചു

‘ആക്രമണം നടത്തുന്നതെല്ലാം ബംഗ്ലാദേശി മുസ്ലീങ്ങൾ’ ; കൊൽക്കത്തയിൽ സുവേന്ദു അധികാരിയെ തടഞ്ഞ് തൃണമൂൽ പ്രവർത്തകർ

‘ആക്രമണം നടത്തുന്നതെല്ലാം ബംഗ്ലാദേശി മുസ്ലീങ്ങൾ’ ; കൊൽക്കത്തയിൽ സുവേന്ദു അധികാരിയെ തടഞ്ഞ് തൃണമൂൽ പ്രവർത്തകർ

നാടൻ നായ്ക്കളെ ദത്തെടുക്കാം, സ്നേഹത്തോടെ വളർത്താം; വാക്സിനേഷനും വന്ധ്യംകരണവുമായി നഗരസഭയുടെ മാതൃകാപരമായ നീക്കം

നാടൻ നായ്ക്കളെ ദത്തെടുക്കാം, സ്നേഹത്തോടെ വളർത്താം; വാക്സിനേഷനും വന്ധ്യംകരണവുമായി നഗരസഭയുടെ മാതൃകാപരമായ നീക്കം

ഷായെയും പോറെലിനെയും പുറത്തിരുത്തിയത് എന്തിന്? ഡൽഹിയുടെ കളി കണ്ടു സഹിക്കവയ്യാതെ ഇർഫാൻ പത്താൻ, ടീമിനോടുള്ള ചോദ്യങ്ങൾ ഇങ്ങനെ

ഷായെയും പോറെലിനെയും പുറത്തിരുത്തിയത് എന്തിന്? ഡൽഹിയുടെ കളി കണ്ടു സഹിക്കവയ്യാതെ ഇർഫാൻ പത്താൻ, ടീമിനോടുള്ള ചോദ്യങ്ങൾ ഇങ്ങനെ

പരസ്യം ചെയ്യാതെ തയ്യൽക്കാരൻ ലോകോത്തര ബ്രാൻഡായ കഥ:സ്കാർസിറ്റി വിറ്റ് കാശാക്കുന്നവർ 

പരസ്യം ചെയ്യാതെ തയ്യൽക്കാരൻ ലോകോത്തര ബ്രാൻഡായ കഥ:സ്കാർസിറ്റി വിറ്റ് കാശാക്കുന്നവർ 

രുചിയിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ; ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തലച്ചോറിനെ നശിപ്പിക്കുമെന്ന് പഠനം

രുചിയിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ; ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തലച്ചോറിനെ നശിപ്പിക്കുമെന്ന് പഠനം

മഴയത്ത് പ്രാക്ടീസ് ചെയ്ത കോഹ്‌ലിയും, ഫുട്ബോൾ കളിച്ച സഞ്ജുവിന്റെ അച്ഛനും; എൻഗിഡിയുടെ രക്ഷകൻ തുറന്നത് ക്രിക്കറ്റ് ഓർമ്മപ്പുസ്തകം

മഴയത്ത് പ്രാക്ടീസ് ചെയ്ത കോഹ്‌ലിയും, ഫുട്ബോൾ കളിച്ച സഞ്ജുവിന്റെ അച്ഛനും; എൻഗിഡിയുടെ രക്ഷകൻ തുറന്നത് ക്രിക്കറ്റ് ഓർമ്മപ്പുസ്തകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies